നിയമസഭാ സമ്മേളനം നാളെ മുതല്‍; പോരിന് പുതിയ ആയുധവുമായി പ്രതിപക്ഷം

Published : Oct 16, 2016, 05:04 AM ISTUpdated : Oct 05, 2018, 03:38 AM IST
നിയമസഭാ സമ്മേളനം നാളെ മുതല്‍; പോരിന് പുതിയ ആയുധവുമായി പ്രതിപക്ഷം

Synopsis

തിരുവനന്തപുരം: 12 ദിവസത്തെ ഇടവേളക്ക് ശേഷം നാളെ  ചേരുന്ന നിയമസഭ ബന്ധുനിയമനവിവാദത്തിൽ കലങ്ങിമറിയും. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടായിരിക്കും സഭയിലെ പ്രതിപക്ഷനീക്കം. ഒരു മന്ത്രിയെ നഷ്ടമായെങ്കിലും ജയരാജന്റെ അതിവേഗത്തിലുള്ള രാജിയുടെ ധാർമ്മികത ഉയർത്തിയായിരിക്കും ഭരണപക്ഷത്തിന്റെ പ്രതിരോധം.

സ്വാശ്രയപ്രശ്നത്തിൽ അടിച്ചുപിരിഞ്ഞ നിയമസഭ വീണ്ടും ചേരുമ്പോൾ കാര്യങ്ങളാകെ മാറി മറഞ്ഞു കഴിഞ്ഞു. സംസ്ഥാനത്താകെ കത്തിപ്പടർന്ന നിയമനവിവാദം , മന്ത്രിസഭയിലെ രണ്ടാമനെ നഷ്ടമായ ഭരണപക്ഷം, അപ്രതീക്ഷിതമായി കിട്ടിയ മികച്ച ആയുധവുമായി പ്രതിപക്ഷം. ജയരാജന്റെ രാജിയിലും തൃപ്തരല്ലാത്ത പ്രതിപക്ഷത്തിന്റെ ഇനിയുള്ള  ലക്ഷ്യം മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരിക്കും പ്രതിഷേധം.

ഇപിയുടെ രാജി ക്ഷീണമാണെങ്കിലും ആരോപണങ്ങളിൽ അതിവേഗമെടുത്ത തീരുമാനം തന്നെയായിരിക്കും പ്രതിപക്ഷത്തിനുള്ള ഭരണപക്ഷ മറുപടി. ആരോപണക്കൊടുങ്കാറ്റിൽ യുഡിഎഫ് മന്ത്രിമാർ കടിച്ചുതൂങ്ങിയതടക്കം പരാമർശിക്കുമെന്നുറപ്പ്. രാജിയും അന്വേഷണവും പ്രഖ്യാപിച്ചതിനാൽ പ്രതിപക്ഷ വിമർശനങ്ങൾക്ക് മൂർ‍ച്ഛ കുറയുമെന്നാണ് ഭരണപക്ഷ വിലയിരുത്തൽ.

പിണറായിയുടെ തൊട്ടടുത്തുള്ള കസേരയിൽ നിന്നും ഇപി ജയരാജൻ തൊട്ടുപിന്നിലെ നിരയിലേക്ക് മാറും. മന്ത്രിമാർക്കും ശേഷമുള്ള ഇരിപ്പിടത്തിലേക്ക്. 17 മുതൽ 25 വരെ വിവിധ വകുപ്പുകളുടെ ധനാഭ്യർത്ഥനകളാണ് പരിഗണിക്കുന്നത് പിന്നെ ധനകാര്യബിൽ. നവംബർ 10 വരെയാണ് സമ്മേളനമെങ്കിലും നിയമനവിവാദത്തിലെ പോരിൽ വീണ്ടും സഭ വെട്ടിച്ചുരുക്കാനുള്ള സാധ്യതയുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്