
തിരുവനന്തപുരം: ദുരന്തത്തിനിടെ ചില അനാശാസ്യപ്രവണതകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം നടപടികളെ ശക്തമായി നേരിടാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഭക്ഷണസാധനങ്ങളോ മറ്റ് അവശ്യവസ്തുക്കളോ വില കയറ്റി വില്‍ക്കാനുള്ള ശ്രമങ്ങളുള്‍പ്പെടെ അവസാനിപ്പിക്കാനും സര്‍ക്കാര്‍ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തേ അവശ്യവസ്തുക്കള്‍ പൂഴ്ത്തിവയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ പലയിടങ്ങളിലും ഇത്തരം പരാതികള്‍ വീണ്ടുമുയര്‍ന്നിരുന്നു.
പ്രളയത്തില്‍ അകപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ആക്രമണമുണ്ടായ സംഭവവും ഏറെ വിവാദമായിരുന്നു. എരമില്ലക്കര ശ്രീ അയ്യപ്പ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഹെലികോപറ്റര്‍ വഴി വിദ്യാര്‍ത്ഥികളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനിടെ പ്രദേശവാസികളായ നാല് സ്ത്രീകള്‍ ആക്രമിച്ചെന്നായിരുന്നു വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam