സിപിഎം നേതാക്കളുടെ മക്കള്‍ക്ക് ഉന്നത പദവി നല്‍കിയത് വിവാദത്തില്‍

Published : Oct 06, 2016, 01:28 AM ISTUpdated : Oct 05, 2018, 01:45 AM IST
സിപിഎം നേതാക്കളുടെ മക്കള്‍ക്ക് ഉന്നത പദവി നല്‍കിയത് വിവാദത്തില്‍

Synopsis

തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചത് വിവാദമാകുന്നു. പി.കെ.ശ്രീമതിയുടെ മകൻ പികെ സുധീറിനെ കെഎസ്ഐഇ എംഡിയായും ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യയെ  കേരള ക്ലേസ് ആന്‍ഡ് സെറാമിക്സ് ജനറൽ മാനേജറായും നിയമിച്ചതാണ് വിവാദത്തിലായത്. ബന്ധുക്കളെ പലയിടത്തും നിയമിച്ചിട്ടുണ്ടാകാമെന്നായിരുന്നു ഇ.പി. ജയരാജന്റെ പ്രതികരണം

ഈ മാസം രണ്ടാം തിയ്യതിയാണ് പി.കെ. സുധീറിനെ കെഎസ്ഐഇ എംഡിയായി നിയമിച്ചത്. കഴിഞ്ഞമാസമാണ് ഇപി ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തി നിഷാന്തിന് കേരള ക്ലേസ് ആന്‍ഡ് സെറാമിക്സ് ജനറൽ മാനേജറാക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ അഴിമതി തടയാൻ എംഡിമാരെ നിശ്ചയിക്കാൻ വ്യവസായ വകുപ്പിന് കീഴിലെ റിയാബ് പ്രത്യേക വിജ്ഞാപനം ഇറക്കിയിരുന്നു. എംബിഎ അല്ലെങ്കിൽ ബി-ടെക് , 15 വർഷത്തെ സർക്കാർ സർവ്വീസ് അതിൽ തന്നെ 5 വർഷം മേലധികാരിയാകണം എന്നിവയായിരുന്നു എംഡിയാകാനുള്ള യോഗ്യത.

റിയാബ് അഭിമുഖം നടത്തി തയ്യാറാക്കിയ പട്ടിക മറികടന്നാണ് സുധീറിന്റെ നിയമനം. റിയാബ് നിശ്ചയിച്ച യോഗ്യതയില്ലാത്ത സുധീർ അഭിമുഖത്തിലും പങ്കെടുത്തില്ല. നിയമനത്തെ കുറിച്ച് ഇപി ജയരാജനോട് ചോദിക്കണമെന്നായിരുന്നു പികെ ശ്രീമതിയുടെ പ്രതികരണം, ബന്ധുക്കളെ പലയിടത്തും നിയമിച്ചിട്ടുണ്ടാകാമെന്നായിരുന്നു ജയരാജന്റെ വിശദീകരണം.

ആനത്തലവട്ടം ആനന്ദന്റെ മകൻ, കോലിയക്കോട് കൃഷ്ണൻനായരുടെ മകൻ, ഇ.കെ. നായനാരുടെ ചെറുമകൻ എന്നിവരെയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചിട്ടുണ്ട്. നേതാക്കളുടെ മക്കളുടെ നിയമനങ്ങൾ റദ്ദാക്കണമെന്ന് ബിജെപി മുൻ അധ്യക്ഷൻ വി.മുരളീധരൻ ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ക്രിസ്മസ് ആഘോത്തിന് പള്ളിയിൽ പോയി, തിരിച്ചെത്തിയ വീട്ടുകാർ കണ്ടത് തകർന്ന വാതിൽ; നഷ്ടപ്പെട്ടത് 60 പവൻ
എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി അറസ്റ്റിൽ