മഴയിൽ 61 ശതമാനത്തിന്‍റെ കുറവ്: കാത്തിരിക്കുന്നത് കൊടും വരള്‍ച്ച

Published : Nov 12, 2016, 04:36 AM ISTUpdated : Oct 05, 2018, 03:22 AM IST
മഴയിൽ 61 ശതമാനത്തിന്‍റെ കുറവ്: കാത്തിരിക്കുന്നത് കൊടും വരള്‍ച്ച

Synopsis

തെക്കൻ ജില്ലകളിൽ 55 ശതമാനം മഴയും വടക്കൻ ജില്ലകളിൽ 85 ശതമാനം മഴയും ലഭ്യമാക്കിയിരുന്ന കാലവർഷം ആദ്യം ചതിച്ചു.പിന്നാലെ തുണയാകേണ്ട തുലാപ്പെയ്ത്തും ദുർബലമായി.കാര്യമായി മഴ ഇനിയും കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനത്ത് വരൾച്ചയുടെ തീവ്രത കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന
സൂചനകൾ.

ഇപ്പോൾതന്നെ ഇന്ത്യന്‍ സംസ്ഥാനങ്ങളിൽ ഏറ്റവുമധികം ജല ഞെരുക്കം അനുഭവപ്പെടുന്ന സംസ്ഥാനമായി കേരളം മാറി.ഒക്ടോബർ ഒന്നുമുതൽ നവംബർ 2 വരെ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയിൽ 61 ശതമാനത്തിന്റെ കുറവുണ്ടായി.

കോഴിക്കോടും കാസർകോടും വയനാടും തിരുവനന്തപുരത്തുമാണ് ഏറ്റവും കറവ് മഴ കിട്ടിയത്. വിവിധ ജില്ലകളിൽ ലഭിക്കേണ്ട മഴയിലുണ്ടായ കുറവ് ഇങ്ങനെയാണ്.തിരുവനന്തപുരത്തും കോഴിക്കോടും  84 ശതമാനവും കാസർകോട് 81 ളും കണ്ണൂർ 76 ഉം  വയനാടും തൃശൂരും 68 ശതമാനവും മഴയിൽ കുറവുണ്ടായി.

കൊല്ലത്തും പത്തനംതിട്ടയും മാത്രമാണ് അൽപമെങ്കിലും മഴ കിട്ടിയത്.കാലാവസ്ഥാപരമായ വരൾച്ചയുടെ പിടിയിലായ സംസ്ഥാനത്ത് യുദ്ധകാലാടിസ്ഥാനത്തിൽ കുടിവെളളം സംരക്ഷിക്കാനുളള നടപടികളാണ് ഇനി ആവശ്യം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സ്റ്റേഷനിൽ മർദിച്ചു; അടിമാലി എസ്എച്ച്ഒ ലൈജുമോനെതിരെ പരാതിയുമായി അടിമാലി സ്വദേശി, നിഷേധിച്ച് ഉദ്യോ​ഗസ്ഥൻ
അടിച്ച് ഫിറ്റായി, പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ മദ്യപൻ്റെ അതിക്രമം