ക്യാമ്പുകളിലെത്തുന്ന സാധനങ്ങളുടെ ഉള്ളില്‍ എന്തെന്ന് അറിയാന്‍ ഈ മാര്‍ഗം ഉപയോഗിക്കാം

Published : Aug 21, 2018, 12:35 PM ISTUpdated : Sep 10, 2018, 04:29 AM IST
ക്യാമ്പുകളിലെത്തുന്ന സാധനങ്ങളുടെ ഉള്ളില്‍ എന്തെന്ന് അറിയാന്‍ ഈ മാര്‍ഗം ഉപയോഗിക്കാം

Synopsis

കഴിഞ്ഞ കുറച്ച് ദിവസമായി പ്രളയകെടുതിയില്‍പെട്ടവരെ പഴയ ജീവിതത്തിലേക്ക് കരകയറ്റുന്നതിനായുളള ശ്രമത്തിലാണ് കേരളം.പല നാട്ടില്‍ നിന്നും സഹായങ്ങള്‍ ക്യാമ്പുകളിലെത്തി. ദുരിത ബാധിതര്‍ക്ക് ആവശ്യമുള്ള സാധനങ്ങളുമായി കേരളം ഒരുമിച്ചുനിന്നു. ക്യാമ്പുകളിലെത്തുന്ന സാധനങ്ങളുടെ ഉള്ളില്‍ എന്തെന്ന് കൃത്യമായ സൂചന ഇല്ലാത്തതിനാൽ സഹായ സാമഗ്രികളുടെ തരംതിരിക്കൽ പ്രയാസമാകുന്നു. ഈ സാഹചര്യത്തിൽ ഐ ഐ എം കോഴിക്കോട് വിദ്യാർഥികൾ അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചു ഇതിനൊരു കളർ കോഡ് ഉണ്ടാക്കിയിരിക്കുന്നു. 

കഴിഞ്ഞ കുറച്ച് ദിവസമായി പ്രളയകെടുതിയില്‍പെട്ടവരെ പഴയ ജീവിതത്തിലേക്ക് കരകയറ്റുന്നതിനായുളള ശ്രമത്തിലാണ് കേരളം. ഇതിനായി നിരവധി ദുരിതാശ്വാസ ക്യാമ്പുകളാണ് കേരളത്തില്‍ രൂപപ്പെട്ടത്. ജാതി, മത, രാഷ്ട്രീയം ഇല്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിന്നു. ഭക്ഷണവും വെള്ളവും കിട്ടാതെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഇവ എത്തിക്കാനായി യുവതലമുറയടക്കം മുന്നില്‍ തന്നെയുണ്ടായിരുന്നു. പല നാട്ടില്‍ നിന്നും സഹായങ്ങള്‍ ക്യാമ്പുകളിലെത്തി. ദുരിത ബാധിതര്‍ക്ക് ആവശ്യമുള്ള സാധനങ്ങളുമായി കേരളം ഒരുമിച്ചുനിന്നു. 

ക്യാമ്പുകളിലെത്തുന്ന സാധനങ്ങളുടെ ഉള്ളില്‍ എന്തെന്ന് കൃത്യമായ സൂചന ഇല്ലാത്തതിനാൽ സഹായ സാമഗ്രികളുടെ തരംതിരിക്കൽ പ്രയാസമാകുന്നു. ഈ സാഹചര്യത്തിൽ ഐ ഐ എം കോഴിക്കോട് വിദ്യാർഥികൾ അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചു ഇതിനൊരു കളർ കോഡ് ഉണ്ടാക്കിയിരിക്കുന്നു. ഓരോ സാധനങ്ങളുടെ പൊതിയില്‍ അതാത് നിറത്തിലുളള സ്റ്റിക്കറോ നമ്പരോ ഉപയോഗിക്കാം. കേരളത്തിന് പുറത്തുനിന്നു അയക്കുന്നവർ ഇത് പാലിക്കുന്നത് വളരെ നല്ലതായിരിക്കും. 

ഉടന്‍ കഴിക്കാന്‍ പറ്റുന്ന ഭക്ഷണസാധനങ്ങള്‍ക്ക് മഞ്ഞ നിറം ഉപയോഗിക്കാം. മരുന്നുകള്‍ക്ക് പച്ച, വസ്ത്രം- ചെരുപ്പ് എന്നിവയ്ക്ക് നീല, വ്യക്തി ശുചിത്വത്തിനുളള സാധനങ്ങള്‍ക്ക് കറുപ്പ് ഉപയോഗിക്കാം, കീടനാശിനിക്ക് ചുവപ്പ്, ശിശു സംരക്ഷണത്തിനുളളവയ്ക്ക് വെളള നിറവും ഉപയോഗിക്കാം. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഞാൻ അയ്യപ്പ ഭക്തൻ, പണവും സ്വർണവും ശബരിമലയിലേക്ക് സംഭാവന ചെയ്തു'; ജാമ്യഹർജിയിൽ ​ഗോവർധൻ
'പരിഷ്കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തി', വാളയാറിൽ കൊല്ലപ്പെട്ട റാം നാരായണിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി