ആറന്‍മുള വിമാനത്താവളം: മൂന്നു ഉത്തരവുകള്‍ സര്‍ക്കാര്‍ റദ്ദാക്കി

Web Desk |  
Published : Nov 23, 2016, 06:40 AM ISTUpdated : Oct 05, 2018, 01:31 AM IST
ആറന്‍മുള വിമാനത്താവളം: മൂന്നു ഉത്തരവുകള്‍ സര്‍ക്കാര്‍ റദ്ദാക്കി

Synopsis

 

തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച വിജ്ഞാപനം സര്‍ക്കാര്‍ റദ്ദാക്കി. സര്‍ക്കാരിനുള്ള ഓഹരി പങ്കാളിത്തം, എന്‍ ഒ സി നല്‍കിയ നടപടി എന്നീ ഉത്തരവുകളും പിന്‍വലിച്ചു. ആറന്മുള വിമാനത്താവളം വേണ്ടെന്നു തീരുമാനിച്ച സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തിന്റെ നടപടി.

വിഎസ് സര്‍ക്കാരിന്റെ അവസാന കാലത്താണ് അസാധാരണ ഗസറ്റ് വിജ്ഞാപനമിറക്കി ആറന്മുള പദ്ധതി പ്രദേശത്തെ വ്യാവസായിക മേഖലയായി പ്രഖ്യാപിച്ചത്. 350 ഏക്കര്‍ സ്ഥലമാണ് വ്യാവസായിക മേഖലയായി മാറിയത്. ആറന്മുള, മല്ലപ്പുഴശേരി, കിടങ്ങന്നൂര്‍ എന്നീ പ്രദേശങ്ങളുള്‍പ്പെട്ട സ്ഥലം കെ ജി എസ് ഗ്രൂപ്പിന്റെ ആവശ്യപ്രകാരമാണ് വ്യാവസായിക മേഖലയാക്കിയത്. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ വിജ്ഞാപനം മന്ത്രിസഭ അറിഞ്ഞല്ലായെന്നുള്ള വിവാദവും ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം ചുവടുപിടിച്ചാണ് ആറന്മുള വിമാനത്താവളവുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ് സര്‍ക്കാരും നിലപാടെടുത്തത്. ഈ ഉത്തരവുള്‍പ്പെടെ മൂന്ന് ഉത്തരവുകളാണ് ഇന്ന് സര്‍ക്കാര്‍ പിന്‍വലിച്ചത്. ആറന്മുള വിമാനത്താവള പദ്ധതി തന്നെ ഉപേക്ഷിച്ചതിനുപിന്നാലെയാണ് ഈ നടപടികളും. മലപ്പുറം കലക്ടര്‍ ഷൈനമാളെ മാറ്റാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജല വകുപ്പിലേക്കാണ് മാറ്റം. സര്‍വേ ഡയറക്ടറായിരുന്ന ദേവദാസിനെ മാറ്റി പകരം കോഴിക്കോട് സബ്കലക്ടര്‍ ചന്ദ്രശേഖറിനെ ആ പദവിയില്‍ നിയമിച്ചിട്ടുണ്ട്.

kerala govt cancels 3 circular on aranmula airport project

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര