പൊലീസിന്റെ എടോ, പോടോ വിളി വേണ്ട, സർ എന്നു വിളിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Published : Aug 22, 2017, 06:21 PM ISTUpdated : Oct 05, 2018, 01:06 AM IST
പൊലീസിന്റെ എടോ, പോടോ വിളി വേണ്ട, സർ എന്നു വിളിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Synopsis

കോഴിക്കോട്: സാധാരണക്കാരോടുള്ള പൊലീസുകാരുടെ സമീപനത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. എടാ ,പോടോ , താൻ തുടങ്ങിയ അഭിസംബോധനക്ക് പകരം സർ എന്ന് വിളിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ വ്യക്തമാക്കി. 

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി  നൽകുന്നവരെ  കേസുകളിൽ  അകപ്പെടുത്തുന്നത് ഗൗരവമായി കാണണമെന്നും മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ കോഴിക്കോട്ട പറഞ്ഞു. പൊലീസുകാരുടെ സമീപനം മാറണം, എടോ പോടോ വിളികൾ അവസാനിപ്പിക്കണം,  പൊലീസിനെതിരെ പരാതി പറയുന്നവരെ കേസിൽ കുടുക്കുന്ന രീതിയുണ്ട്. അത്തരം സംഭവങ്ങൾ മാറണം. 

ട്രാഫിക് പൊലീസിനെതിരെ   കോഴിക്കോട്  സ്വദേശി അനൂപ് നൽകിയ പരാതി പരിഗണിച്ച ശേഷമായിരുന്നു മനുഷ്യാവകാശ കമ്മിഷന്‍റെ പ്രതികരണം. വൺവേ തെറ്റിച്ച് വാഹനമോടിച്ചതിന് മോശമായ രീതിയിൽ  പൊലീസ് ഉദ്യോഗസ്ഥൻ പെരുമാറിയെന്നായിരുന്നു പരാതി.

സാധാരണക്കാരോട് സൗമ്യമായി ഇടപെടാൻ  സംസ്ഥാനത്തെ പൊലീസുകാർ  തയ്യാറാകുന്നില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ നിരീക്ഷിച്ചു.   മനോഭാവത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം  ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തും. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകുന്നവരെ കള്ളക്കേസിൽ പെടുത്തുന്ന സംഭവങ്ങൾ  കൂടുന്നത് ഗൗരവമായി കാണണമെന്നും മനുഷ്യാവകാശ കമ്മിഷൻ  വ്യക്തമാക്കി.

കോഴിക്കോട് ചക്കിട്ടപ്പാറയിൽ എൻഡോസൾഫാൻ ദുരിത ബാധിതരുടേതിന് സമാനമായ   പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടത് സർക്കാർ  ഗൗരവമായി കാണണമെന്നും. മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ച് രോഗമുള്ളവരെ കണ്ടെത്തുന്നതടക്കമുള്ള നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ബൈക്കിലെത്തിയ രണ്ടുപേർ വയോധികയുടെ മാല പൊട്ടിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണവുമായി പൊലീസ്
ട്രാന്‍സ്പ്ലാന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട്: 60 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിട്ടു, അവയവം മാറ്റിവയ്ക്കല്‍ രംഗത്ത് വലിയ മാറ്റത്തിന് തുടക്കം