
മൈസൂരിലെ ശ്രീരംഗപട്ടണത്തില്‍ നിന്നും നഞ്ചന്‍കോടിലേക്ക് നിര്‍മാണജോലിക്കായി പോയ പത്തൊമ്പത് വയസുകാരന്‍ ജീവന്‍ ടോണിയാണ് ക്രൂരമര്‍ദ്ദനമേറ്റ് മരിച്ചത്. ജോലിക്കിടെ കണ്ട ഒരു പ്രാവിനെ ജീവനും കൂട്ടുകാരും പിടികൂടിയതാണ് സംഭവത്തിന്റെ തുടക്കം. ഉടമസ്ഥര്‍ വന്ന് ചോദിച്ചപ്പോള്‍ പ്രാവിനെ തിരികെ നല്‍കിയെന്നും പിന്നീടെത്തിയ ഒരു സംഘം ജീവനേയും കൂടെയുണ്ടായിരുന്നവരേയും ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ജീവനെ ബംഗളുരുവിലെ നിംഹാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ നഞ്ചന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam