വ്യവസായവകുപ്പിലെ മുഴുവൻ നിയമനങ്ങളുടെയും പട്ടിക നൽകണമെന്ന് ജയരാജനോട് കോടിയേരി

Published : Oct 12, 2016, 11:59 AM ISTUpdated : Oct 05, 2018, 01:17 AM IST
വ്യവസായവകുപ്പിലെ മുഴുവൻ നിയമനങ്ങളുടെയും പട്ടിക നൽകണമെന്ന് ജയരാജനോട് കോടിയേരി

Synopsis

തിരുവനന്തപുരം: ഇടത് സർക്കാർ വന്നശേഷം വ്യവസായവകുപ്പിൽ നടത്തിയ മുഴുവൻ നിയമനങ്ങളുടെയും പട്ടിക നൽകാൻ മന്ത്രി ഇപി ജയരാജന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിർദ്ദേശം. നിയമനവിവാദത്തിൽ തെറ്റ് തിരുത്തുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇപി എകെജി സെന്ററിലെത്തി കോടിയേരിയെ കണ്ടത്. പാർട്ടി നടപടിക്ക് മുന്നോടിയായി വ്യവസായ വകുപ്പിലെ നിയമനങ്ങളുടെ മുഴുവൻ പട്ടികയും കോടിയേരി ആവശ്യപ്പെട്ടു.

കോടിയേരിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം പുറത്തിറങ്ങിയ ജയരാജനോട് നിയമനവിവാദത്തെക്കുറിച്ച് ആരാഞ്ഞെങ്കിലും ഒന്നും പറയാനില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം, ഇപിക്കെതിരെ നടപടി ഉറപ്പെന്ന സൂചനകളുമായി മന്ത്രിമാരായ എകെ ശശീന്ദ്രനും എകെ ബാലനും പരസ്യമായി രംഗത്തെത്തി.

ജയരാജന്റെ നടപടി തെറ്റായിപ്പോയെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞപ്പോൾ ആരും നിയമത്തിന് അതീതരല്ലെന്ന് മന്ത്രി എകെ ബാലൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് പിന്നാലെയാണ് മന്ത്രിസഭയിലെ കൂടുതൽ സഹപ്രവർത്തകർ ഇപിയെ തള്ളുന്നത്. അതിനിടെ നേതാക്കളുടെ ബന്ധുക്കളെ സർക്കാർ അഭിഭാഷകരാക്കിയത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് എം സി ജോസഫൈൻ കോടിയേരിക്ക് കത്ത് നൽകി.

പാർട്ടിയെ കടുത്ത സമ്മർദ്ദത്തിലാക്കിയാണ് കേന്ദ്ര കമ്മിറ്റി അംഗം എംസി ജോസഫൈൻ സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയത്. മുഖ്യമന്ത്രിയുടേയും എറണാകുളം ജില്ലയിലെ നേതാക്കളുടേയും ബന്ധുക്കളെ സർക്കാർ അഭിഭാഷകരാക്കിയതിനെതിരെയാണ് വിഎസ് പക്ഷക്കാരിയായ ജോസഫൈന്റെ നീക്കം.
നിർണ്ണായക സെക്രട്ടറിയേറ്റ് യോഗം മറ്റന്നാൾ ചേരാനിരിക്കെ ബന്ധുനിയമന വിവാദത്തിൽ സിപിഐഎം കടുത്ത പ്രതിസന്ധിയിലായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'തൃക്കാക്കരയിൽ ടേം വ്യവസ്ഥ പാലിച്ചില്ല'; ഉമ തോമസ് എംഎൽഎയുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഹമ്മദ് ഷിയാസ്
ഏഴ് അംഗങ്ങളുള്ള യുഡിഎഫ് തോറ്റു, 5 സീറ്റുള്ള എൽഡിഎഫ് ജയിച്ചു; പിജെ കുര്യൻ്റെ പിടിവാശി കാരണം തോറ്റതെന്ന് വിമതർ