
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ യുവതിയെ ഓടുന്ന കാറിലിട്ട് മൂന്ന് മണിക്കൂറോളം കൂട്ട ബലാല്‍സംഗം ചെയ്ത ശേഷം റോഡരികില്‍ തള്ളി. തിരക്കേറിയ സാള്‍ട്ട് ലേക്കിലെ സെക്ടര്‍ അഞ്ചില്‍ അര്‍ദ്ധരാത്രിയാണ് സംഭവം.
വി.ഐ.പി റോഡിലെ കൈഖാലിയിലുള്ള ബാറില്‍ ഗായികയായി പ്രവര്‍ത്തിക്കുന്ന 26കാരിയാണ് ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടത്. അടുത്ത കാലത്തായി നഗരത്തില്‍ എത്തിയ ഇവര്‍ ജോലി കഴിഞ്ഞശേഷം സാള്‍ട്ട് ലേക്കിലെ ഒരു കഫെയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു. ഒരു ടാക്‌സിയില്‍ ഇവിടെ ഇറങ്ങിയ ശേഷം കഫേ അന്വേഷിച്ചു നടക്കുന്നതിനിടെ ഒരാള്‍ തെറ്റായ വഴി പറഞ്ഞു കൊടുത്തു. ആ വഴിക്ക് നടക്കുന്നതിനിടെ അയാള്‍ ആരോടോ ഫോണില്‍ സംസാരിച്ചതായും അല്‍പ്പ സമയത്തിനകം എത്തിയ ഒരു കാറില്‍ തന്നെ ബലമായി പിടിച്ചു കയറ്റിയതായും യുവതി പൊലീസിന് മൊഴി നല്‍കി. കാറില്‍ നാലു പേര്‍ ഉണ്ടായിരുന്നു. മൂന്ന് മണിക്കൂര്‍ നഗരം ചുറ്റി ഓടിയ കാറിലിട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്ത സംഘം യുവതി ഡോര്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ നിര്‍ത്തി പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഇതിനുശേഷം സംഘം കടന്നു കളഞ്ഞു.
ശരീരത്തിലെങ്ങും മുറിവുകളുമായി റോഡില്‍ വീണു കിടന്ന യുവതിയെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതികള്‍ക്കുവേണ്ടി അന്വേഷണം നടക്കുകയാണ്. ഗുരുതരാവസ്ഥയിലായ യുവതിയുടെ ശരീരത്തില്‍ നിറയെ പരിക്കുകളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam