പരവൂര്‍ വെടിക്കെട്ട് ദുരന്തം: കളക്ടേറ്റിലെ സിസിടിവിയില്‍ നിന്നും ദൃശ്യങ്ങള്‍ ലഭിച്ചില്ല

Published : Apr 21, 2016, 11:40 PM ISTUpdated : Oct 04, 2018, 04:43 PM IST
പരവൂര്‍ വെടിക്കെട്ട് ദുരന്തം: കളക്ടേറ്റിലെ സിസിടിവിയില്‍ നിന്നും ദൃശ്യങ്ങള്‍ ലഭിച്ചില്ല

Synopsis

കൊല്ലം: പരവൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് കൊല്ലം കളക്ട്രേറ്റിലെ സിസിടിവിയില്‍ നിന്നും ക്രൈംബ്രാഞ്ചിന് ദൃശ്യങ്ങള്‍ ലഭിച്ചില്ല. കളക്ടറുടെ ഓഫീസിന് മുന്നിലെ ആറ് സിസിടിവി ക്യാമറകളും പ്രവര്‍ത്തനരഹിതമാണെന്ന് ക്രൈംബ്രാഞ്ചിന്‍റെ പരിശോധനയില്‍ കണ്ടെത്തി... ഇന്നലെ രാത്രിയോടെയാണ് പരവൂര്‍ ദുരന്തം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കളക്ട്രേറ്റിലെത്തി സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റഡിയിലെടുത്തത്....ക്രൈംബ്രാഞ്ച് കളക്ട്രേറ്റില്‍ പരിശോധന നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കൊല്ലം കളക്ട്രേറ്റില്‍ ആകെ 16 സിസിടിവി ക്യാമറകള്‍.. കളക്ടറുടെ ഓഫീസിന് മുന്നില്‍ ആറെണ്ണം. പക്ഷേ ഈ ആറെണ്ണവും പ്രവര്‍ത്തനരഹിതം..ദൃശ്യങ്ങള്‍ കാണാനില്ല എന്ന് കളക്ടേറ്റിലെ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ നിന്നും വ്യക്തം.16 ക്യാമറകളുടേയും ഔട്ട് ഈ മോണിറ്ററില്‍ കാണാം. ക്ഷേത്രഭരണസമിതി അംഗങ്ങള്‍ കളക്ടറെ കാണാൻ എത്തി എന്നു പറയുന്ന ഇക്കഴിഞ്ഞ എട്ടാം തീയതിയിലെ ദൃശ്യങ്ങളെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം നന്നായി വിയര്‍പ്പൊഴുക്കിയെങ്കിലും നിരാശയായിരുന്നു ഫലം.

തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തെ ഹാര്‍ഡ് ഡിസ്ക് മുഴുവനും ക്രൈംബ്രാഞ്ച് സംഘം കോപ്പി ചെയ്തു..വിദഗ്ദ പരിശോധനയ്ക്കായി തിരുവനന്തപുരം ഹൈടെക് സെല്ലിലേക്ക് അയക്കാനാണ് തീരുമാനം..ഒരു മാസമായി സിസിടിവി പ്രവര്‍ത്തിക്കുന്നില്ലെന്ന് കളക്ട്രേറ്റിലെ കമ്പ്യൂട്ടര്‍ വിദഗ്ദര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സിസിടിവികള്‍ കേടാണെന്ന കാര്യം കെല്‍ട്രോണിനെ അറിയിച്ചിരുന്നതായും ജീവനക്കാര്‍ പറഞ്ഞു കളക്ടറുടെ ചേംബറിനകത്ത് സിസിടിവി ഘടിപ്പിച്ചിട്ടില്ലാത്തതിനാല്‍ ക്ഷേത്രഭാരവാഹികള്‍ ഉത്തരവ് കൈപ്പറ്റുന്നതിന് മുൻപോ അതിന് ശേഷമാണോ എത്തിയതെന്ന് അറിയാൻ ഇനി കളക്ട്രേറ്റിലെ രേഖകള്‍ പരിശോധിക്കണം.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാൻ കളക്ടര്‍ ക്രൈംബ്രാഞ്ചിന് രേഖാമൂലം അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് ഡിവൈഎസ്പി ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം കളക്ടേറ്റിലെത്തിയത്. കളക്ട്രേറ്റിലേക്ക് കയറുന്നതിന്‍റെ ഇടത് ഭാഗത്താണ് സിസിടിവിയിലെ ദൃശ്യങ്ങളുടെ ശേഖരണം നടത്തുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സമ്മര്‍ദ തന്ത്രവുമായി അമേരിക്ക; ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്ക് 25% അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്
മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികളിൽ നിര്‍ണായക നടപടി; ഇന്ന് മുതൽ ദില്ലി ഹൈക്കോടതിയിൽ അന്തിമ വാദം ആരംഭിക്കും