വാഹനാപകടത്തില്‍ ശരീരം തളര്‍ന്ന യുവാവിന് ഇരുട്ടടിയായി എപിഎല്‍ കാര്‍ഡ്

Web Desk |  
Published : Apr 30, 2018, 01:08 PM ISTUpdated : Jun 08, 2018, 05:44 PM IST
വാഹനാപകടത്തില്‍ ശരീരം തളര്‍ന്ന യുവാവിന് ഇരുട്ടടിയായി എപിഎല്‍ കാര്‍ഡ്

Synopsis

വാഹനാപകടം തളർത്തിയ രജീഷ് ഇരുട്ടടിയായി എപിഎല്‍ റേഷൻ കാർഡ് ചികിത്സ ആനുകൂല്യങ്ങൾ പോലും കിട്ടുന്നില്ല പ്രതിസന്ധിയിൽ കുടുംബം  

കോഴിക്കോട്:കോഴിക്കോട്ട് വാഹനാപകടത്തിൽ ശരീരം തളർന്ന യുവാവിന്‍റെ ചികിത്സ ആനുകൂല്യങ്ങൾക്ക് തടസമായി റേഷൻ കാർഡ്. വൃദ്ധരായ മാതാപിതാക്കൾ അടങ്ങിയ കുടുംബത്തിന്‍റെ എപിഎല്‍ കാർഡ് മാറ്റി കിട്ടാൻ അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. രജീഷിന്‍റെ ജീവിതം ഈ കിടക്കയിലേക്ക് ചുരുങ്ങിയിട്ട് അഞ്ചുവര്‍ഷമായി.

വാഹനാപകടത്തിൽ തളർന്ന രജീഷിന്‍റെ ശരീരം കുടുംബത്തിന്‍റെ സ്വപ്നങ്ങൾക്ക് കടിഞ്ഞാണിട്ടു. എങ്കിലും പൊരുതാൻ രജീഷ് തയ്യാറായിരുന്നു.പക്ഷേ ചികിത്സാ ആനുകൂല്യങ്ങൾ പോലും നിഷേധിച്ച് ഈ കുടുംബത്തിന് കിട്ടിയത് എപിഎല്‍ റേഷൻ കാർഡ്. നേരത്തെ ബിപിഎൽ കാർഡുണ്ടായിരുന്ന കുടുംബത്തിനാണ് സർക്കാർ എപിഎൽ കാർഡ് നൽകിയിരിക്കുന്നത്. കാർഡ് മാറ്റുന്നതിനായി വൃദ്ധരായ മാതാപിതാക്കൾ ഓഫീസുകൾ കയറി ഇറങ്ങി മടുത്തു.

ഇതിനിടെ താമസിച്ചിരുന്ന വീട് കാലപഴക്കം കൊണ്ട് നിലംപൊത്തി. താല്‍ക്കാലികമായി നിർമ്മിച്ച ഈ ഷെഡിലാണ് ഇപ്പോൾ താമസം. മകന്‍റെ ചികിത്സക്കായി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വരുന്ന ഈ മാതാപിതാക്കൾക്ക് പുതിയൊരു വീടെന്ന സ്വപ്നം പോലും ഇപ്പോഴില്ല. പാലിയേറ്റീവ് കെയർ പ്രവർത്തകരാണ് രജീഷിനും കുടുംബത്തിനുമുള്ള ഏക ആശ്രയം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശത്തിലെ 'ന്യൂ ജൻ' തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
'അമ്മയെപ്പോലെ ചേർത്തു പിടിച്ച് കാത്തിരുന്നു'; വോട്ട് ചെയ്യാനെത്തിയ യുവതിയുടെ കുഞ്ഞിനെ വോട്ടിംഗ് കഴിഞ്ഞെത്തുന്നത് വരെ നോക്കിയ പൊലീസുകാരി