
ദില്ലി: കെ.പി.സി.സി. പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന നേതാക്കളെ ദേശീയ തലത്തിൽ ചുമതലയേല്‍പിക്കാൻ ആലോചന. ഇതോടെ പുതിയ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കൽ വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്.
കെ.പി.സി.സി അധ്യക്ഷ പദവിയിലേയ്ക്കുള്ള പരിഗണനാ പട്ടികയിൽ ഉള്ള ഒരാളാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അദ്ദേഹത്തെ തമിഴ്നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാക്കാൻ ആലോചനയുണ്ടെന്നാണ് എ.ഐ.സി.സി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പരിഗണനാ പട്ടികയിലുണ്ടായിരുന്ന വി.ഡി സതീശനെ ഒഡിഷയുടെ കോണ്‍ഗ്രസ് സ്ക്രീനിങ്ങ് കമ്മിറ്റി ചെയര്‍മാനാക്കി. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടത്തുന്ന സംസ്ഥാനത്തേയ്ക്കാണ് കാലേക്കൂട്ടിയുള്ള നിയമനം.
കെ.പി.സി.സി അധ്യക്ഷനാകാൻ ചില നേതാക്കള്‍ സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന പ്രചരണത്തിൽ കടുത്ത അതൃപ്തിയിലാണ് ദേശീയ നേതൃത്വമുള്ളത്. ഇത്തരം പ്രചരണങ്ങളുടെ അടിസ്ഥാനത്തിലാകും പാര്‍ട്ടി തീരുമാനമെന്ന് കരുതുന്നത് മണ്ടത്തരമെന്നാണ് എഐസിസി പ്രതികരണം.
രാജ്യസഭാ സീറ്റ് വിവാദത്തിന് പിന്നാലെ സംസ്ഥാനഘടത്തിലുണ്ടായ പ്രശ്നങ്ങളും കെ.പി.സി.സി നേതൃമാറ്റം ചര്‍ച്ചകള്‍ വൈകാൻ കാരണമായതായാണ് സൂചന. വിഷയത്തിൽ പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നാണ് ഹൈക്കമാന്റ് വിലയിരുത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam