വയസില്‍ കള്ളക്കളി; കെപിസിസി പട്ടികക്കെതിരെ വീണ്ടും പരാതി

Published : Oct 30, 2017, 03:11 PM ISTUpdated : Oct 04, 2018, 11:31 PM IST
വയസില്‍ കള്ളക്കളി; കെപിസിസി പട്ടികക്കെതിരെ വീണ്ടും പരാതി

Synopsis

തിരുവനന്തപുരം: കെ.പി.സി.സി പട്ടകയ്ക്കെതിരെ രാഹുൽ ഗാന്ധിക്ക് വീണ്ടും പരാതി. വയസിൽ കള്ളക്കളി കാണിച്ച് പതിനെട്ടു പേരെ കെ.പി.സി.സി നേതൃത്വം പട്ടികയിൽ ഉള്‍പ്പെടുത്തിയെന്നാണ് യുവനേതാക്കളുടെ പരാതി . ഇതിനിടെ തിരുവനന്തപുരത്ത് ചേര്‍ന്ന കെ.പി.സി.സി അംഗങ്ങളുടെ ആദ്യ യോഗം കെ.പിസി.സി അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ഹൈക്കമാന്‍ഡിന് ചുമതലപ്പെടുത്തി

ഹൈക്കമാന്‍ഡ് അംഗീകരിച്ച 304 അംഗ കെ.പി.സി.സി പട്ടികയിലെ യുവപ്രാതിനിധ്യ പ്രശ്നമാണ് പുതിയ പരാതിക്ക് ആധാരം . നാല്‍പത്തിയഞ്ചു വയസിൽ താഴെയുള്ളവരെന്ന് നിലയിൽ ഉള്‍പ്പെടുത്തിയിരിക്കുന്ന പതിനെട്ടു പേര്‍ക്ക് പ്രായം  നാല്‍പത്തിയഞ്ചിനു മുകളിലെന്നാണ് പരാതി . ആര്യാടൻ ഷൗക്കത്ത് ,വി.പി സജീന്ദ്രന്‍ , ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയവര്‍ക്ക് പ്രായം നാല്‍പത്തിയഞ്ചു കടന്നുവെന്നാണ് ആരോപണം . ഇവരെ ഒഴിവാക്കി യുവാക്കളെ ഉള്‍പ്പെടുത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ച് പട്ടിക തയ്യറാക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആര്‍.വി രാജേഷ്, വിനോദ് കൃഷ്ണ , ആര്‍.എസ് അരുണ്‍രാജ് ,അജീസ് ബെന്‍ മാത്യൂസ് എന്നിവരാണ് പരാതി അയച്ചത് .

കൊടിക്കുന്നിൽ സുരേഷ് നിര്‍ദേശിച്ചയാളും കൊല്ലം സ്വദേശിനിയുമായ  സരോജിനിയെ പന്തളം ബ്ലോക്കിൽ നിന്ന് കെ.പി.സി.സി അംഗമാക്കിയതിൽ പ്രാദേശിക നേതാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ് . കൊല്ലം സ്വദേശി മേരിദാസനെ കാസര്‍കോട് നിന്ന് കെ.പി.സിസി അംഗമാക്കിയതും തര്‍ക്ക വിഷയമാണ് . കെ.പി.സി.സി പട്ടികയിൽ ഉള്‍പ്പെടാത്ത അര്‍ഹര്‍ക്ക്  പാര്‍ട്ടി പദവികള്‍ നല്‍കുമെന്ന സംസ്ഥാനത്തെ സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള സുദര്‍ശൻ നാച്ചിയപ്പൻ അറിയിച്ചു

ആദ്യ ജനറൽ ബോഡി കെ.പി.സിസി പ്രസിഡന്‍റ് ,ഭാരവാഹിള്‍ ,എ.ഐ.സി.സി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുക്കാൻ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം പാസാക്കി പിരിഞ്ഞു . അതേ സമയം രാഹുൽ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന പ്രമേയം അവതരിപ്പിച്ചില്ല .


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'15 വർഷം എംഎല്‍എ ആയിരുന്നപ്പോൾ ഇവിടെ ഒരു കലാപവും ഉണ്ടായില്ല, ഞാൻ മാറിയപ്പോൾ ആലപ്പുഴയിൽ രണ്ട് വർഗീയ കൊലപാതകം നടന്നു'; ജി സുധാകരൻ
അമ്പരപ്പിക്കുന്ന തീരുമാനവുമായി കമൽഹാസൻ; നിയമസഭാ തെരഞ്ഞെടുപ്പില്‍ മക്കൾ നീതി മയ്യം മത്സരിക്കില്ല, ഡിഎംകെയ്ക്ക് പിന്തുണ