കൃഷ്ണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Published : Sep 19, 2017, 02:14 PM ISTUpdated : Oct 04, 2018, 07:36 PM IST
കൃഷ്ണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Synopsis

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി കുന്നംകുളം തിപ്പിലശേരി  ഇടവഴിപ്പുറം കൃഷ്ണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. അടുത്തമാസം ഒന്നുമുതല്‍ ആറു മാസത്തേക്കാണ് നിയമനം. ഉച്ച പൂജയ്ക്ക് ശേഷം നിലവിലെ മേല്‍ശാന്തി പള്ളിശേരി മധുസൂതനന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്. 52കാരനായ കൃഷ്ണന്‍ നമ്പൂതിരി ഇതാദ്യമായാണ് മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

പത്തുവര്‍ഷത്തിലേറെയായി ഗുരുവായൂര്‍ പാലുവായ് വിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചുവരികയാണ് കൃഷ്ണന്‍ നമ്പൂതിരി. ഇനിയുള്ള 12 നാള്‍ ഗുരുവായൂരില്‍ ഭജനമിരുന്നശേഷം ഈമാസം 30 ന് രാത്രി മേല്‍ശാന്തിയായി ചുമതലയേല്‍ക്കും.

ആകെ 54 പേരാണ് മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ അപേക്ഷ നല്‍കിയത്. ഇതില്‍ 33 പേരാണ് ഹാജരായത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി
സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്, കൂടുതൽ വകുപ്പുകളും ചുമത്തും; കർശന നടപടി