കൊല്ലത്ത് കുടുംബശ്രീയുടെ പേരില്‍ വ്യാജ വായ്‌പയെടുത്ത് തട്ടിപ്പ്

Web Desk |  
Published : Jul 27, 2016, 01:57 PM ISTUpdated : Oct 04, 2018, 07:09 PM IST
കൊല്ലത്ത് കുടുംബശ്രീയുടെ പേരില്‍ വ്യാജ വായ്‌പയെടുത്ത് തട്ടിപ്പ്

Synopsis

കൊല്ലം: കൊല്ലത്ത് വ്യാജ കുടുംബശ്രീ യൂണിറ്റിന്റെ പേരില്‍ ബാങ്കില്‍ നിന്നും വായ്പ എടുത്ത് വന്‍ സാമ്പത്തിക തട്ടിപ്പ്. മറ്റു യൂണിറ്റുകളില്‍ ഉള്ളവരുടെ രേഖകള്‍ ഹാജരാക്കി ലക്ഷങ്ങളാണ് തട്ടിപ്പു സംഘം കൈക്കലാക്കിയത്. ജപ്തി ഭീഷണിയിലാണ് സാധാരണക്കാരായ വീട്ടമ്മമാര്‍.

കോര്‍പ്പറേഷന്‍ ബാങ്കിന്റെ കൊല്ലം ശാഖയില്‍ നിന്നും കിഴക്കെ കല്ലടയിലെ ഓമനയ്‌ക്ക് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. ഇതുപൊലെ കിഴക്കെ കല്ലടയിലെ ദയ, കൈലാസം കുടംബശ്രീ അംഗങ്ങളായ ഏഴു പേര്‍ക്കാണ് ജപ്തി നോട്ടീസ് ലഭിച്ചത്. ലോണെടുക്കാതെ ജപ്തി നേട്ടീസ് വന്നതിന്റെ കാരണം തിരക്കി ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പു വിവരം പുറത്തറിഞ്ഞത്. 2013 നവംബര്‍ 21 ന്  നന്ദനം എന്ന സ്വയം സഹായ സംഘത്തിന്റ പേരില്‍ 10 കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്ന് മൂന്ന് ലക്ഷം രൂപ വായ്പ എടുത്തെന്നാണ് പറയുന്നത്. മുതലും പലിശയും ഉള്‍പ്പടെ അഞ്ച് ലക്ഷത്തി തൊള്ളായിരത്തി തൊന്നൂറ്റോമ്പതിനായിരത്തി നാനൂറ്റി നാപ്പത്തി എട്ടു രൂപ തിരിച്ചടക്കണം എന്ന് കാണിച്ചാണ് നോട്ടീസ്.

കൊല്ലം റയില്‍വെ കോളനി സ്വദേശികളായ റഹ്മത്ത് എന്‍ ഫാത്തിമ എന്നിവരുടെ വിലാസവും തിരിച്ചറിയല്‍ രേഖകളും വച്ചാണ് വായ്പ എടുത്തിരിക്കുന്നത്. ഇവരാണ് വ്യാജ കുടുംബശ്രീ യൂണിറ്റിന്റെ പ്രസിഡന്റും സെക്രട്ടറിയും. ഏഴു വീട്ടമ്മമാരുടെ വ്യാജ ഗ്രൂപ്പ് ഫോട്ടോയും വ്യാജ ഒപ്പും മിനുട്ട്‌സ് ബുക്കിന്റെ കോപ്പിയും തെളിവായി ഹാജരാക്കിയിട്ടുണ്ട്. കശുവണ്ടി തൊഴിലാളികളായ വീട്ടമ്മമാര്‍ ജില്ലാ കളക്ടര്‍ക്കും പൊലീസിനും പരാതി നല്‍കി. ഇതു പൊലെ നിരവധി പേര്‍ തട്ടിപ്പിനിരയായതാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ നൽകി
'ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല, എഎംഎംഎ അതിജീവിതയ്ക്കൊപ്പം'; പ്രതികരിച്ച് ശ്വേത മേനോൻ