ഗവര്‍ണര്‍ ബില്ല് തളളിയത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി: കുമ്മനം

Web Desk |  
Published : Apr 07, 2018, 07:17 PM ISTUpdated : Jun 08, 2018, 05:48 PM IST
ഗവര്‍ണര്‍ ബില്ല് തളളിയത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി: കുമ്മനം

Synopsis

ഓഫീസില്‍ കിട്ടിയ അപേക്ഷ സര്‍ക്കാരിന് കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്നും കുമ്മനം പറഞ്ഞു.

തിരുവനന്തപുരം: കണ്ണൂര്‍, കരുണ ബില്ല് ഗവര്‍ണര്‍ തളളിയത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബില്ല് വീണ്ടും അയക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. ഓഫീസില്‍ കിട്ടിയ അപേക്ഷ സര്‍ക്കാരിന് കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്നും കുമ്മനം പറഞ്ഞു. 

അതേസമയം,  ബില്ലില്‍  ഗവര്‍ണര്‍ ഒപ്പ് വെക്കാത്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് ആരോഗ്യമന്ത്രി  കെ.കെ ശൈലജ പ്രതികരിച്ചു.  ഗവര്‍ണറുടെ നടപടി തിരിച്ചടിയാണെന്ന് കരുതുന്നില്ല എന്നും  കെ.കെ ശൈലജ പറഞ്ഞു.  ഗവര്‍ണറുടെ നടപടിയില്‍ സര്‍ക്കാരിന് വിയോജിപ്പില്ലെന്ന് നിയമ മന്ത്രി എ.കെ.ബാലനും പ്രതികരിച്ചു. ഗവര്‍ണറുടെ നടപടി നിയമപരവും ഭരണഘടനാപരവുമാണ്. തുടര്‍നടപടി പ്രതിപക്ഷവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി ബാലന്‍ പറഞ്ഞു. 

സഭ പാസാക്കിയ ബില്ലാണ് ഗവര്‍ണര്‍ പി സദാശിവം ഒപ്പുവെക്കാത്തത്. ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. ബില്‍ സുപ്രീം കോടതി വിധിയുടെ ലംഘനമെന്ന് വിലയിരുത്തല്‍. ഗവര്‍ണര്‍ ഒപ്പിടാത്ത പക്ഷം നാളെ ബില്‍ അസാധുവാകും.  

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ ബില്‍ പാസാക്കാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതി വിമര്‍ശം ഉന്നയിച്ചിരുന്നു.
ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ഒപ്പുവയ്ക്കാതിരുന്നത് സര്‍ക്കാരിന് തിരിച്ചടിയായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബൈക്കിലെത്തിയ രണ്ടുപേർ വയോധികയുടെ മാല പൊട്ടിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണവുമായി പൊലീസ്
ട്രാന്‍സ്പ്ലാന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട്: 60 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിട്ടു, അവയവം മാറ്റിവയ്ക്കല്‍ രംഗത്ത് വലിയ മാറ്റത്തിന് തുടക്കം