താമരശേരി ചുരത്തില്‍ ചരക്കുലോറി നിയന്ത്രണം; കുറ്റിയാടി ചുരത്തില്‍ അപകടസാധ്യത

Published : Dec 10, 2017, 05:12 PM ISTUpdated : Oct 05, 2018, 03:52 AM IST
താമരശേരി ചുരത്തില്‍ ചരക്കുലോറി നിയന്ത്രണം; കുറ്റിയാടി ചുരത്തില്‍ അപകടസാധ്യത

Synopsis

കോഴിക്കോട്: താമരശേരി ചുരം വഴിയുള്ള ഭാരമേറിയ വാഹനങ്ങള്‍ കുറ്റിയാടി വഴി തിരിച്ചുവിടുമ്പോള്‍ കൂടുതല്‍ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് ആശങ്ക. താമരശേരി ചുരത്തെ അപേക്ഷിച്ച് പഴക്കവും  കൂടുതല്‍ വളവുകളും ഉള്ളതാണ് കുറ്റിയാടി ചുരം. വീതിയും നന്നെ കുറവാണ്. ഇപ്പോള്‍ 25 ടണ്ണിന് മുകളിലുള്ള ചരക്ക് വാഹനങ്ങളാണ് ചുരത്തില്‍ നിരോധിച്ചിരിക്കുന്നത്. ടിപ്പര്‍ ലോറികള്‍ക്ക് സമയ നിയന്ത്രണവും ഏര്‍പ്പെടുത്തി. ഈ വാഹനങ്ങള്‍ കുറ്റിയാടി ചുരത്തിലാണ് കുടുങ്ങുന്നതെങ്കില്‍ നിവര്‍ത്താന്‍ കഴിയാത്ത ഗതാഗതക്കുരുക്കായിരിക്കും അവിടെ രൂപപ്പെടുക. 

കുറ്റിയാടി ചുരത്തില്‍ വിവിധയിടങ്ങളില്‍ സംരക്ഷണഭിത്തികള്‍ തകര്‍ന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ സംരക്ഷണ ഭിത്തി തീരെയില്ല. മലവെള്ളത്തില്‍ ഒലിച്ചുപോയതും വാഹനാപകടത്തില്‍ തകര്‍ന്നവയും ഉണ്ട്. പലയിടത്തും കുറ്റിക്കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നു. ദിശാസൂചനാ ബോര്‍ഡുകളും കുറവ്. റോഡ് തകര്‍ന്ന ഭാഗങ്ങളും നവീകരിച്ചിട്ടില്ല. പത്ത് വര്‍ഷം മുന്‍പാണ് ചുരം റോഡ് നവീകരിച്ചത്. പക്രംതാളം പാലത്തിന്റെ അടിഭാഗം അടര്‍ന്ന് കമ്പികള്‍ പുറത്തായിട്ടുണ്ട്. ഇതുവഴിയാണ് കണ്ടെയ്‌നര്‍ ലോറികള്‍ ഉള്‍പ്പെടെ പോകേണ്ടത്. 

വയനാട്ടില്‍ എത്തിക്കഴിഞ്ഞാല്‍ നിരവില്‍പുഴ മുതല്‍ വെള്ളമുണ്ട വരെ റോഡ് തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. ഈ റോഡ് തല്‍ക്കാലത്തേയ്ക്ക് പാച്ച് വര്‍ക്ക് ചെയ്‌തെങ്കിലും വീണ്ടും തകര്‍ന്നു. ഇതുവഴി കണ്ടെയ്‌നറുകള്‍ യാത്ര ചെയ്താല്‍ റോഡ് പെട്ടെന്ന് പൊട്ടിപ്പൊളിയും. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാതെയാണ് താമരശേരി ചുരത്തില്‍നിന്ന് കൂറ്റന്‍ കണ്ടെയ്‌നറുകള്‍ വഴിമാറ്റുന്നതെന്നും ആക്ഷേപമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 36,33,191 പേർ, മകരവിളക്കിന് ക്രമീകരണങ്ങളുമായി ആരോഗ്യവകുപ്പ്
പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ആക്രമണമെന്ന് റഷ്യ: ഡ്രോൺ ആക്രമണം നടത്താൻ ശ്രമമുണ്ടായി; വെളിപ്പെടുത്തി റഷ്യൻ വിദേശകാര്യമന്ത്രി