സ്വദേശിവൽക്കരണ നടപടികൾ ശക്തമാക്കാൻ കുവൈത്ത് സർക്കാർ

Web Desk |  
Published : Jun 29, 2018, 01:18 AM ISTUpdated : Oct 02, 2018, 06:45 AM IST
സ്വദേശിവൽക്കരണ നടപടികൾ ശക്തമാക്കാൻ കുവൈത്ത് സർക്കാർ

Synopsis

സ്വദേശിവൽക്കരണ നടപടികൾ ശക്തമാക്കാൻ കുവൈത്ത് സർക്കാർ

നടപടികൾ ശക്തമാക്കാൻ കുവൈത്ത് സർക്കാർഒരുങ്ങുന്നു.  അടുത്ത മാസം ഒന്നാം തീയതി മുതൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ആയിരം പ്രവാസികൾക്ക് ജോലി നഷ്ടമാവും. കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷനില്‍ ജോലിചെയ്യുന്ന ആയിരം വിദേശികളെയാണ് അടുത്തമാസം ആദ്യം പിരിച്ചു വിടുന്നത്.

കുവൈത്ത് ഓയില്‍ കമ്പനി, നാഷണല്‍ പെട്രോളിയം കമ്പനി, പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി, കുവൈത്ത് ഓയില്‍ ടാങ്കേഴ്സ് കമ്പനി, കുവൈത്ത് ഗള്‍ഫ് ഓയില്‍ കമ്പനി, ഫോറിന്‍ ഓയില്‍ എക്സ്പ്ലൊറേഷന്‍ കമ്പനി, എന്നീ അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഇതു ബാധകമാണ്. നിലവിലുള്ള വിദേശികളെ കുറക്കുന്നതിനും പകരം സ്വദേശി യുവാക്കള്‍ക്ക് തൊഴിലവസരം ഒരുക്കുന്നതിനുമാണ് സ്വദേശി വല്‍ക്കരണ സമിതിയുടെ നിര്‍ദേശം. 

വിദേശികളുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ കണക്കാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം സ്വദേശി യുവാക്കള്‍ക്കു മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ആവശ്യകത 13-ാമത് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് യോഗത്തില്‍ വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ ജാബ്രി ഉന്നയിച്ചു.

 2018-2019 നടപ്പ് സാമ്പത്തിക വര്‍ഷം സ്വദേശി യുവാക്കളെ കേന്ദ്രീകരിച്ചു നടപ്പാക്കേണ്ട 52 പദ്ധതികള്‍ക്കും യോഗം രൂപം നല്‍കി. സ്വദേശിവത്കരണ നടപടികള്‍ സര്‍ക്കാര്‍ മേഖലയില്‍ അതിവേഗത്തിലാക്കിയതിന് പിന്നാലെ സ്വകാര്യമേഖലയില്‍ കൂടി പിടിമുറുക്കാനാണ് സ്വദേശിവല്‍ക്കരണ സമിതിയുടെ തീരുമാനം. സ്വകാര്യമേഖലയിലും നടപടികള്‍ ശക്തമാക്കുന്നതോടെ കുവൈത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തിലാകും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഏകനേ യാ അള്ളാ... അങ്ങനെ പള്ളിക്കെട്ട് ശബരിമലയ്ക്ക് ആയി മാറി; 'പോറ്റിയേ കേറ്റിയെ' ചർച്ചയാകുമ്പോൾ മറ്റൊരു കഥ, ശ്രദ്ധ നേടി ഫേസ്ബുക്ക് പോസ്റ്റ്
ശബരിമല സ്വർണക്കൊള്ള കേസ്: ജയശ്രീക്ക് ആശ്വാസം, അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് സുപ്രീം കോടതി