പ്രതിദിന എണ്ണയുല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് കുവൈറ്റ്

Published : Dec 16, 2017, 01:02 AM ISTUpdated : Oct 05, 2018, 01:04 AM IST
പ്രതിദിന എണ്ണയുല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് കുവൈറ്റ്

Synopsis

കുവൈത്ത് സിറ്റി: പ്രതിദിന എണ്ണയുല്‍പാദനം 2040 ഓടെ 4.75 ദശലക്ഷം ബാരലായി വര്‍ധിപ്പിക്കാനാണ് കുവൈറ്റ് ലക്ഷ്യമിടുന്നതെന്ന് പെട്രോളിയം വകുപ്പു മന്ത്രി ബഖീത് അല്‍ റഷീദി.നിലവിലെ ഉത്പാദനം വെട്ടിക്കുറയ്‌ക്കല്‍ നയം ഫലം കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2040 ലേക്കുള്ള നയരേഖയ്‌ക്ക് കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് ഉടന്‍ അംഗീകാരം നല്‍കുമെന്ന് പുതിയ പെട്രോളിയം വകുപ്പു മന്ത്രി ബഖീത് അല്‍ റഷീദി വ്യക്തമാക്കി.

ബോര്‍ഡിന്റെ അംഗീകാരത്തിന് ശേഷം പ്രസ്തുത നയരേഖ പരമോന്നത പെട്രോളിയം കൗണ്‍സിലിനു കൈമാറും. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതിനെത്തുടര്‍ന്ന് ഒപെക്, ഒപെകിതര രാജ്യങ്ങള്‍ സംയുക്തമായി നടപ്പാക്കിയ ഉല്‍പാദന വെട്ടിക്കുറയ്‌ക്കല്‍ ഫലം കണ്ടെന്ന് അല്‍ റഷീദി പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ നടപ്പാക്കിയ കരാറനുസരിച്ച് ആഗോളതലത്തില്‍ കരുതല്‍ നിക്ഷേപം 50 ശതമാനം കുറച്ചെന്ന് അദ്ദേഹം പറഞ്ഞു.

എണ്ണയുല്‍പാദനം വെട്ടിക്കുറച്ച കരാര്‍ റദ്ദാക്കുന്നതു സംബന്ധിച്ച് അഭിപ്രായ പ്രകടനം നടത്താനുള്ള സമയമായിട്ടില്ല. എണ്ണയുല്‍പാദനം വെട്ടിക്കുറയ്‌ക്കുന്നതിന് ഉല്‍പാദക രാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയിരിക്കുന്ന ധാരണ അടുത്തവര്‍ഷം അവസാനംവരെ നീളും. അതോടെ വിപണിയിലെ അടിസ്ഥാന ഘടകങ്ങളായ ആവശ്യവും വിതരണവും തമ്മിലുള്ള സന്തുലിതാവസ്ഥയ്‌ക്ക് ശ്രദ്ധേയമായ മാറ്റമുണ്ടാകും.

അതിനുള്ള ശുഭസൂചനകള്‍ ഇപ്പോള്‍ വിപണിയില്‍ കാണാനാവുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒമാന്‍ ഓയില്‍ കമ്പനിയുടെയും കുവൈറ്റ് പെട്രോളിയം ഇന്റര്‍നാഷണലിന്റെയും സംയുക്ത സംരംഭമായ ഒമാനിലെ ദുഖം എണ്ണശുദ്ധീകരണശാല അടുത്ത വര്‍ഷം പകുതിയോടെ പ്രവര്‍ത്തനസജ്ജമാകുമെന്ന് അല്‍ റഷീദി വ്യക്തമാക്കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു