
ഉന്നത സുരക്ഷാ കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 16 ആക്കി ചുരുക്കുമെന്ന് റിപ്പോര്‍ട്ടുള്ളത്. നിലവില്‍ ഇത് 18 വയസാണ്. അടുത്ത വര്‍ഷം ആദ്യം മുതല്‍ നിയമം പ്രബല്ല്യത്തി്‍ വരും. അതായത്, 16 വയസ് കഴിഞ്ഞവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മുതിര്‍ന്നവരെ പോലെ നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മദ്യം-മയക്കുമരുന്ന്, പിടിച്ചുപറി, കൊലപാതകം, പീഡനം തുടങ്ങിയ കേസുകളില്‍ കുട്ടികള്‍ പ്രതികളായിട്ടുണ്ട്. എന്നാല്‍, നിലവിലെ സംവിധാനത്തില്‍ ശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ടെ്. ഇത് മറികടക്കാനാണ് നിയമത്തില്‍ പ്രായപരിധി രണ്ട് വര്‍ഷം കുറച്ചിരിക്കുന്നത്. പുതിയ നിയമം കുട്ടികളില്‍ കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam