കുവൈത്തില്‍ മല്‍സ്യവില നിയന്ത്രിക്കാന്‍ നിരീക്ഷണം ശക്തമാക്കുന്നു

Published : Aug 26, 2016, 07:06 PM ISTUpdated : Oct 05, 2018, 03:44 AM IST
കുവൈത്തില്‍ മല്‍സ്യവില നിയന്ത്രിക്കാന്‍ നിരീക്ഷണം ശക്തമാക്കുന്നു

Synopsis

കുവൈത്ത് സിറ്റി: കുവൈത്തില്‍ അമിതമായി ഉയരുന്ന മല്‍സ്യ വില നിയന്ത്രിക്കാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയം നിരീക്ഷണം ശക്തമാക്കുന്നു. വിലവര്‍ധനവ് ,ഗുണമേന്മ എന്നിവയെക്കുറിച്ചുള്ള പരാതി മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈന്‍ നമ്പരായ 135-ലോ വൈബ്‌സൈറ്റിലോ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അമിതമായി ഉയര്‍ന്ന വരുന്ന മത്സ്യവില നിയന്ത്രിക്കാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയം നിരീക്ഷണം ശക്തമാക്കിയതായി കൊമേഴ്‌സ്യല്‍ സൂപ്പര്‍വിഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വകുപ്പ് അസി.അണ്ടര്‍ സെക്രട്ടറി ഈദ് അല്‍ റഷീദി അറിയിച്ചത്.

ഈ മാസം ആദ്യം ട്രോളിംഗ് നിരോധനം കഴിഞ്ഞിരുന്നെങ്കില്ലും മല്‍സ്യവില ഉയര്‍ന്ന് തന്നെ നില്‍ക്കുകയായിരുന്നു. സ്വദേശികള്‍ കൂടുതല്‍ ഉപയോഗിക്കുന്ന വെള്ള ആവോലി, ചെമ്മീന്‍ തുടങ്ങിയവയുടെ വിലയായിരുന്ന കൂടുതലായി ഉയര്‍ന്നത്. വെള്ള ആവോലി കിലേയ്ക്ക് 14 ദിനാര്‍ വരെയും, ചെമ്മീന്‍ വലുപ്പം അനുസരിച്ച് 4-ദിനാറിന് മുകളിലായിരുന്നു വില. വിലവര്‍ധനവ് തടയാനുന്നതിനെപ്പം, കൃത്രിമ ക്ഷാമം,ഗുണമേന്മയും ഉറപ്പ് വരുത്താനുമായി മന്ത്രാലയത്തിനു കീഴിലുള്ള ഉപഭോക്തൃ സംരക്ഷണ സംഘം ദിവസവും മത്സ്യ മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തുമെന്നും അസി.അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മുബാറക്കിയ മല്‍സ്യ മാര്‍ക്കിറ്റില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ മാ്രതം 84 കിലോ പഴകിയ മല്‍സ്യങ്ങള്‍ പിടിച്ചെടുത്തിരുന്നു. വിലവര്‍ധനവ്, ഗുണമേന്മ എന്നിവയെക്കുറിച്ചുള്ളപരാതി മന്ത്രാലയത്തിന്റ ഹോട്ട്‌ലൈന്‍ നമ്പരായ 135-ലോ വൈബ്‌സൈറ്റിലോ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, അതിശക്തമായ ചുട് കാരണം മല്‍സത്തിന്റെ ലഭ്യത കുറയുന്നതാണ് വിലവര്‍ധിക്കാന്‍ കാരണമായി കച്ചവടക്കാര്‍ പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'പാട്ടിനെ പേടിക്കുന്ന പാർട്ടിയായോ സിപിഎം? പരാതി പാരഡിയേക്കാൾ വലിയ കോമഡി': പി സി വിഷ്ണുനാഥ്
നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍