ലേക് പാലസിന് മുന്നിലേക്കുള്ള റോഡ് നാട്ടുകാര്‍ക്ക് വേണ്ടിയെന്ന മന്ത്രിയുടെ വാദം പൊളിയുന്നു

Published : Aug 19, 2017, 11:01 AM ISTUpdated : Oct 05, 2018, 03:00 AM IST
ലേക് പാലസിന് മുന്നിലേക്കുള്ള റോഡ് നാട്ടുകാര്‍ക്ക് വേണ്ടിയെന്ന മന്ത്രിയുടെ വാദം പൊളിയുന്നു

Synopsis

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്റെ മുന്നില്‍ വരെ മാത്രം ടാര്‍ ചെയ്ത് സുന്ദരമാക്കിയ വലിയകുളം സീറോ ജെട്ടി റോഡിനേക്കാള്‍ ജനങ്ങള്‍ക്കാവശ്യം സീറോ ജെട്ടിയിലേക്ക് തന്നെയെത്തുന്ന മറ്റൊരു റോഡാണെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ മനസ്സിലായി. ഇവിടെ എട്ട് കുടുംബങ്ങളാണ് നേരിട്ട് ഗുണഭോക്താക്കളെങ്കില്‍ എയി‍ഡ് പോസ്റ്റ് വാണിയപ്പുര റോഡായിരുന്നെങ്കില്‍ 250 ലേറെ കുടുംബങ്ങള്‍ക്കും സീറോ ജെട്ടിയിലുള്ള എട്ടുകുടുംബങ്ങള്‍ക്കും പ്രയോജനമായേനെ.

വയല്‍ മണ്ണിട്ട് നികത്താതെ കായല്‍ക്കര കല്ല് കെട്ടി പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ട് നിര്‍മ്മിക്കാമായിരുന്ന റോഡ്.വര്‍ഷങ്ങളായി ഇവിടുത്തെ കുടുംബങ്ങള്‍ കരഞ്ഞപേക്ഷിക്കുകയാണ് ഒരു റോഡിനായി. ഇതാണ് ലേക്ക് പാലസിന് മുന്നിലൂടെ സീറോ ജെട്ടിയിലേക്കെത്തുന്ന വലിയകുളം സീറോ ജെട്ടി റോഡ്. 982 മീറ്ററിനപ്പുപ്പുറം 8 കുടുംബങ്ങള്‍ മാത്രമുള്ള റോഡ്.

ലേക്ക് പാലസിലേക്ക് തിരിയുന്ന വലിയകുളത്ത് നിന്നും 500 മീറ്ററിപ്പുറമുള്ള എയ്ഡ് പോസ്റ്റ്. ഇവിടെ നിന്ന് 1100 മീറ്ററപ്പുറത്താണ് സീറോ ജെട്ടി. അതിലുമുണ്ടൊരു പ്രത്യേകത. ഈ റോഡില്‍ 400 മീറ്റര്‍ റെഡിയായിക്കഴി‍ഞ്ഞു. ബാക്കി എഴുനൂറ് മീറ്റര്‍ ചെയ്താല്‍ റോഡ് രണ്ട് ജെട്ടികള്‍ കൂടി കടന്ന് 250 ലേറെ കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെട്ട് സീറോ ജെട്ടിയിലെത്തിയേനെ.

എയിഡ് പോസ്റ്റ് വഴി വന്നാലും എത്തുന്നത് സീറോ ജെട്ടിയില്‍ തന്നെ. ലേക് പാലസ് വഴി വയല്‍ നികത്തി മണ്ണിട്ട് ഇപ്പോള്‍ ഉഗ്രന്‍ ടാര്‍ റോഡായത് എങ്ങനെയെന്ന് മന്ത്രി പറയുന്നത് കേള്‍ക്കുക. ലേക് പാലസില്‍ ഭക്ഷണം കഴിക്കാനെത്തിയ പിജെ കുര്യനും കെഇ ഇസ്മായിലിനും ഓരോ അപേക്ഷ കൊടുത്തപ്പോള്‍ വലിയകുളം സീറോ ജെട്ടി റോഡ് യാഥാര്‍ത്ഥ്യമായി.

എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി കടുത്ത പ്രതിഷേധം നടത്തിയവരാണ് എയിഡ്പോസ്റ്റ് മുതല്‍ സീറോ ജെട്ടിവരെ എത്തുന്ന റോഡിന്റെ ഗുണഭോക്താക്കള്‍. എല്ലാ ജനപ്രതിനിധികളും അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു. ഒന്നുമായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്കരിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തി നോക്കി. ഈ പാവങ്ങളുടെ  വീട്ടില്‍ ഒരു എംപി മാരും ഭക്ഷണം കഴിക്കാന്‍ വരാനില്ലല്ലോ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളടക്കം പോയി', പിന്നിൽ വൻ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്കും വിമർശനം
സൗദി തലസ്ഥാന നഗരത്തിൽ ആദ്യമായി ക്രിസ്തുമസ്, പുതുവത്സരാഘോഷം