ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന ഇസ്രയേലിന്റെയും അമേരിക്കയുടെയും അവകാശവാദങ്ങള്‍ക്കിടെ മറുപടിയുമായി ഇറാൻ. നാടകീയമായി ഖമനെയിയുടെ എക്സ് പേജിൽ പുതിയ പോസ്റ്റിട്ടുകൊണ്ടാണ് ഇറാന്റ മറുപടി.
- Home
- News
- Malayalam News Live: 'ഇമാം അലിയുടെ നാമത്തിൽ'; യുഎസ്-ഇസ്രയേൽ അവകാശവാദങ്ങള്‍ക്കിടെ ഖമനെയിയുടെ എക്സ് പേജിൽ പോസ്റ്റ്
Malayalam News Live: 'ഇമാം അലിയുടെ നാമത്തിൽ'; യുഎസ്-ഇസ്രയേൽ അവകാശവാദങ്ങള്‍ക്കിടെ ഖമനെയിയുടെ എക്സ് പേജിൽ പോസ്റ്റ്

ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന് ഇസ്രയേലും അമേരിക്കയും. എന്നാൽ വാദം തള്ളി ഇറാൻ രംഗത്തെത്തി. നാടകീയമായി ഖമനെയിയുടെ എക്സ് പേജിൽ പുതിയ പോസ്റ്റിട്ടുകൊണ്ടാണ് ഇറാന്റ മറുപടി. ഇമാം അലിയുടെ നാമത്തിൽ എന്ന പേരിൽ തിരിച്ചടിയുടെ സൂചന നൽകിയുള്ള പോസ്റ്റാണ് പ്രത്യക്ഷപ്പെട്ടത്. ഖമനേയി കൊല്ലപ്പെട്ടുവെന്നത് തെറ്റായ പ്രചാരണമെന്ന് ഇറാൻ വാർത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്തു. ഖമനെയി തിരിച്ചടിക്ക് നേതൃത്വം നൽകുന്നുവെന്നും വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.ഖമനെയി ജീവനോടെ സുരക്ഷാ കേന്ദ്രത്തിലുണ്ടെന്നാണ് ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിലെ ജനങ്ങൾ ആഹ്ലാദിക്കുന്ന ദൃശ്യങ്ങൾ സിഎൻഎൻ പുറത്തുവിട്ടു. ഖമനെയിയുടെ മകളും ചെറുമകനും കൊല്ലപ്പെട്ടുവെന്നും നേരത്തെ ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ഇതിനിടെ, ഗൾഫ് രാഷ്ട്രങ്ങളിൽ പ്രത്യാക്രമണം ഇറാൻ പ്രത്യാക്രമണം തുടരുകയാണ്. ഡ്രോൺ ആക്രമണത്തിൽ ദുബായുടെ അഭിമാന സ്തംഭമായ ബുർജ് അൽ അറബിൽ തീപ്പിടിത്തമുണ്ടായി. ദുബായ് വിമാനത്താവളവും ആകമിക്കപ്പെട്ടു. നാലു പേർക്ക് പരിക്കേറ്റു.