കാലിത്തീറ്റ കുംഭകോണം; മൂന്നാമത്തെ കേസിൽ വിധി ഇന്ന്

Published : Jan 24, 2018, 07:11 AM ISTUpdated : Oct 04, 2018, 11:43 PM IST
കാലിത്തീറ്റ കുംഭകോണം;  മൂന്നാമത്തെ കേസിൽ വിധി ഇന്ന്

Synopsis

ദില്ലി: കാലിത്തീറ്റ കുംഭകോണത്തിൽ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് പ്രതിയായ മൂന്നാമത്തെ കേസിൽ റാഞ്ചി കോടതി ഇന്ന് വിധിപറയും. കാലിത്തീറ്റ വിതരണത്തിനെന്ന പേരിൽ ചായ്ബസ ട്രഷറിയിൽ നിന്ന് 34 കോടി രൂപ പിൻവലിച്ച കേസിലാണ് വിധി. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ആയിരുന്നു ഈ തിരിമറി നടന്നത്. 900 കോടി രൂപയുടെ തട്ടിപ്പ് നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ 6 കേസുകളിലാണ് ലാലു പ്രതിയായത്. ഇതിൽ ആദ്യത്തെ രണ്ട് കേസുകളിൽ ലാലുവിന് അഞ്ച് വർഷവും മൂന്നര വർഷവും ശിക്ഷ കിട്ടി. നിലവിൽ ഝാർഖണ്ഡിലെ  ജയിലിലാണ് ലാലു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഒരു ജനാധിപത്യ ഉത്സവം'; ലോകത്തിന് മാതൃകയെന്ന് വിദേശ പ്രതിനിധികൾ
ആരാണ് അമാൻഡ ഉംഗാരോ? മെലാനിയയെയും ട്രംപിനെയും ചേർത്തുവച്ചയാളുടെ കാമുകി, ചർച്ചയായി ബ്രസീലിയൻ സുന്ദരി, നയതന്ത്രജ്ഞയിൽ നിന്നും തടവറയിലേക്ക്!