നിർദ്ദിഷ്ട സേലം - ചെന്നൈ ഹൈവേ: പ്രതിഷേധങ്ങള്‍ക്കിടെ സ്ഥലമളക്കല്‍ തുടരുന്നു

Web Desk |  
Published : Jun 23, 2018, 10:45 AM ISTUpdated : Jun 29, 2018, 04:23 PM IST
നിർദ്ദിഷ്ട സേലം - ചെന്നൈ ഹൈവേ: പ്രതിഷേധങ്ങള്‍ക്കിടെ സ്ഥലമളക്കല്‍ തുടരുന്നു

Synopsis

ഭൂമിക്ക് മികച്ച വില നല്‍കുമെന്ന് സർക്കാർ സമരത്തിനൊരുങ്ങി കർഷകസംഘടനകള്‍

സേലം: പ്രതിഷേധങ്ങൾക്കിടെ, സേലം - ചെന്നൈ നിർദ്ദിഷ്ട ദേശീയപാതയുടെ സ്ഥലം അടയാളപ്പെടുത്തൽ തുടങ്ങി. പൊലീസ് സംരക്ഷണത്തോടെയാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി. ഏറ്റെടുക്കുന്ന ഭൂമിക്ക് കർഷകർക്ക് നഷ്ടപരിഹാരത്തുക സർക്കാർ പ്രഖ്യാപിച്ചു.

സേലം, തിരുവണ്ണാമലൈ, കൃഷ്ണഗിരി ജില്ലകളിലാണ് നിർദ്ദിഷ്ട ദേശീയപാതക്കായി സ്ഥലം അളന്നുതുടങ്ങിയത്. ജനങ്ങളുടെ എതിർപ്പ് നിലനില്‍ക്കെ തന്നെ വിളവെടുക്കാനായ കൃഷി ഭൂമിയിലും വിതയ്ക്കാനൊരുക്കിയ പാടത്തുമെല്ലാം റവന്യൂകല്ലുകള്‍ നാട്ടിക്കൊണ്ടിരിക്കുകയാണ് അധികൃതർ. പലയിടത്തും പൊലീസ് സഹായത്തോടെയാണ് നടപടികള്‍ പൂർത്തിയാക്കിയത്.

ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരമായി മികച്ച വില നല്‍കുമെന്നാണ് സർക്കാ‍ർ നിലപാട്. കാഞ്ചീപുരം, തിരുവണ്ണാമലൈ, കൃഷ്ണഗിരി, ധർമപുരി, സേലം ജില്ലകളിലായി 1900 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതും കർഷകയോഗങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നതുമടക്കമുള്ള പൊലീസ് നടപടികള്‍ക്കെതിരെ സമരത്തിനൊരുങ്ങുകയാണ് ഈ ജില്ലകളിലെ കർഷകസംഘടനകള്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്
സൈക്കിളിൽ കറങ്ങും, ഹാർഡ് ഡിസ്ക് അടക്കം നശിപ്പിച്ച് മടക്കം, കടലിൽ ചാടിയിട്ടും വിട്ടില്ല, 'പരാതി കുട്ടപ്പന്‍' പിടിയില്‍