
തിരുവനന്തപുരം: കടമക്കുടിയും മെത്രാന്‍കായലും നികത്താനുള്ള യുഡിഎഫ് സര്‍ക്കാറിന്റെ ഉത്തരവില്‍ ക്രമക്കേടുണ്ടെന്ന് മന്ത്രിസഭാ ഉപസമിതിയുടെ കണ്ടെത്തല്‍. യുഡിഎഫ് സര്‍ക്കാറിന്റെ അവസാന കാലത്ത് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച മറ്റു ചില ഉത്തരവുകളിലും ക്രമക്കേടുണ്ടെന്ന് ഉപസമിതിയുടെ പ്രാഥമിക കണ്ടെത്തലില്‍ പറയുന്നു. ഇതിന്മേല്‍ നടപടിക്കു സാധ്യതയെന്നും സൂചന.
എ.കെ. ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയാണു വിവാദ ഉത്തരവുകള്‍ പരിശോധിച്ചത്. ചടങ്ങള്‍ കാറ്റില്‍പ്പറത്തിയാണു പല ഉത്തരവുകളും പുറപ്പെടുവിച്ചതെന്നു കണ്ടെത്തി. കടമക്കുടി, മെത്രാന്‍ കായല്‍, പുത്തന്‍വേലക്കര, ഹോപ്‌പ്ലാന്റേഷന്‍, ചെമ്പ് തുടങ്ങിയിടങ്ങളില്‍ ഭൂമി നികത്തലിന് അനുമതി കൊടുത്തതു ചട്ടവിരുദ്ധമാണ്. ഇതിന്മേല്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റെവന്യൂ വകുപ്പിന് ഉപസമിതി നിര്‍ദേശം നല്‍കി.
മെത്രാന്‍കായല്‍ അടക്കം പല ഉത്തരവുകളും റദ്ദാക്കപ്പെട്ടിരുന്നു. ചെമ്പിലെ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നു. ഇതിനു നിയമസാധുതയുണ്ടെന്ന് ഉദ്യോഗസ്ഥരടക്കം നിലപാടെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam