ബോണക്കാട് കുരിശുമല പ്രശ്നത്തിൽ പ്രതിഷേധം കടുപ്പിച്ച് ലത്തീൻ സഭ

Published : Jan 07, 2018, 08:58 AM ISTUpdated : Oct 04, 2018, 07:14 PM IST
ബോണക്കാട് കുരിശുമല പ്രശ്നത്തിൽ പ്രതിഷേധം കടുപ്പിച്ച് ലത്തീൻ സഭ

Synopsis

തിരുവനന്തപുരം: ബോണക്കാട് കുരിശുമല തീർഥാടനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് ലത്തീൻ സഭ. പൊലീസിന്റേത് ഏകപക്ഷീയമായ നടപടിയാണെന്നും നെയ്യാറ്റിൻകര ലത്തീൻ രൂപതയ്ക്ക് കീഴിലുളള ദേവാലയങ്ങളിൽ വായിച്ച ഇടയലേഖനത്തിൽ പറയുന്നു. കേരളം ഇതുവരെ കാണാത്ത നരനായാട്ടാണ് നടത്തിയതെന്നും ഇടയലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

ബോണക്കാട് കുരിശുമല തീർത്ഥാടന വിഷയത്തിൽ നെയ്യാറ്റിൻകര ലത്തീൻ രൂപത സമരം ശക്തമാക്കുകയാണ്. കഴിഞ്ഞദിവസം ബോണക്കാടും വിതുരയിലും നടന്ന സംഭവങ്ങളിൽ ബാഹ്യ ഇടപെടലുണ്ടായെന്നും സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും രൂപത ആവശ്യപ്പെടുന്നു. ഉപാധികളൊന്നുമില്ലാതെ, തീർത്ഥാടനത്തിന് അനുമതി ലഭിക്കും വരെ സമരം തുടരും.

നെയ്യാറ്റിൻകര ബിഷപ്പ് ഹൗസിന് മുന്നിൽ നിന്ന് തുടങ്ങിയ പ്രതിഷേധപ്രകടനത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ചൊവ്വാഴ്ച്ചയാണ് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം.സൂസെപാക്യത്തിന്റെ നേതൃത്യത്തിലുളള സെക്രട്ടേറിയറ്റ് മാർച്ചും ഉപവാസവും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്; രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു
വെനസ്വേലയിൽ കരയാക്രമണം നടത്തി, തുറമുഖത്തെ ലഹരി സങ്കേതം തകർത്തുവെന്ന അവകാശവാദവുമായി അമേരിക്ക