ലോ അക്കാദമി സമരം തുടരുന്നു, പ്രതികരിക്കാതെ മുഖ്യമന്ത്രി

Published : Jan 29, 2017, 02:47 AM ISTUpdated : Oct 04, 2018, 11:34 PM IST
ലോ അക്കാദമി സമരം തുടരുന്നു,  പ്രതികരിക്കാതെ മുഖ്യമന്ത്രി

Synopsis

ലോ അക്കാദമി പ്രശ്നത്തില്‍  പ്രതികരിക്കാതെ ഒഴിഞ്ഞ് മുഖ്യമന്ത്രി. മാനേജ്മെന്റിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് കോണ്‍ഗ്രസ്സും ബിജെപിയും കുറ്റപ്പെടുത്തി. ലോ അക്കാദമി പ്രശ്നത്തില്‍ സിന്‍ഡിക്കേറ്റ് യോഗത്തിലെ വോട്ടെടുപ്പില്‍ നിന്നു കോണ്‍ഗ്രസ് അംഗം വിട്ടുനിന്നത് പരിശോധിക്കുമെന്ന് വിഎം സുധീരന്‍ വ്യക്തമാക്കി. അതിനിടെ വിദ്യാര്‍ത്ഥികളുടെ സമരം പത്തൊന്‍പതാം ദിവസത്തിലേക്ക് കടന്നു. അതേസമയം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ കാഞ്ഞങ്ങാട്ടെ വീടിന് മുന്നില്‍ എബിവിപി 48 മണിക്കൂര്‍ സത്യഗ്രഹം തുടങ്ങി. ലോ അക്കാദമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ കണ്ടു കെട്ടണമെന്നാവശ്യപ്പെട്ടാണ് സമരം.

ലക്ഷ്മി നായര്‍ക്കെതിരായ നടപടിയില്‍ തീരുമാനം സര്‍ക്കാറിന് വിട്ട് കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് കൈകഴുകി. സര്‍ക്കാര്‍ നിലപാട് എല്ലാവരും ഉറ്റുനോക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രതികരിക്കാതെയൊഴിഞ്ഞത്.

സമരത്തിനി സിപിഎം പിന്തുണ പ്രഖ്യാപിച്ചെങ്കിലും സിണ്ടിക്കേറ്റ് യോഗത്തില്‍ സിപിഎം അംഗങ്ങള്‍ എടുത്ത നിലപാടാണ് കോണ്‍ഗ്രസ്സും ബിജെപിയും ചോദ്യം ചെയ്യുന്നത്. പന്ത് സര്‍ക്കാറിന്റെ കോര്‍ട്ടിലേക്ക് തട്ടിയിട്ടത് മാനേജ്മെന്റുമായുണ്ടാക്കിയ ഒത്തുകളിയുടെ ഭാഗമാണെന്നാണ് ആക്ഷേപം.

അതേസമയം കോളേജില്‍ വിദ്യാര്‍ത്ഥി സമരം ശക്തമായി തുടരുന്നു. പിന്തുണയുമായി ബിജെപി നേതാവ് വിമുരളീധരന്റെ ഉപവാസവും തുടരുന്നു.

പ്രശ്നത്തില്‍ ഇടപടെണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍  ഗവര്‍ണ്ണക്ക് നിവേദനം നല്‍കി. കേരള സര്‍വ്വകലാശാല പ്രമേയം നാളെ സര്‍ക്കാറിന് കൈമാറും. എന്തുനടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാറിന് ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ പ്രിന്‍സിപ്പല്‍ മാറും വരെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല
'ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുത്, മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല'; ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്