
ന്യൂഡല്‍ഹി: ഗുജറാത്തിൽ സൈനികർക്കു ലഭിക്കുന്ന മദ്യം പുറത്തു വിൽക്കുന്നതായി സൈനികന്റെ വെളിപ്പെടുത്തൽ. അതിർത്തി രക്ഷാ സേനയിൽ ക്ലർക്കായ നവരതൻ ചൗധരിയാണ് മദ്യം പുറത്തു വിൽക്കുന്നവെന്ന് ആരോപിക്കുന്നത്. പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ചൗധരി പറയുന്നു.
മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിൽ സൈനികർക്കു ലഭിക്കുന്ന മദ്യം പുറത്തു വിൽക്കുന്നതായാണ് അതിർത്തി രക്ഷാ സേനയിൽ ക്ലർക്കായ നവരതൻ ചൗധരി ആരോപിക്കുന്നത്. ഫെയ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ചൗധരി ആരോപണമുന്നയിക്കുന്നത്. ജനുവരി 26ന് പോസ്റ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
പലതവണ പരാതി നൽകിയിട്ടും അധികാരികളുടെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെന്നും ചൗധരി പറയുന്നു.പരാതി നൽകുമ്പോൾ സ്ഥലം മാറ്റുകയാണ് പതിവെന്നും ജവാൻ ആരോപിക്കുന്നു. മദ്യം വിൽക്കുന്നതിന്റെ ദൃശ്യങ്ങളും ചൗധരി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ ബിക്കാനിർ സ്വദേശിയായ നവരതൻ ചൗധരി ഗുജറാത്തിലെ 150 ബറ്റാലിയനിലാണ് ജോലി ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam