
ദില്ലി: രാജ്യവ്യാപകമായി കർഷക സമരം ശക്തമാകുമ്പോൾ മഹാരാഷ്ട്രയിൽ പുതിയ സമരമുഖം തുറക്കുകയാണ് കർഷകർ.. കർഷക ആത്മഹത്യകൾ കാരണം വാർത്തകളിൽ ഇടംപിടിച്ച മഹാരാഷ്ട്രയിലെ സംഗ്നീരിൽ ഇനി വിത്തിറക്കില്ലെന്ന് കർഷകർ പ്രഖ്യാപിച്ചു.
കൃഷി നഷ്ടമായതോടെ കഴിഞ്ഞ നാല്മാസത്തിനിടെ മാത്രം സംഗ്നീരിൽ ആത്മഹത്യ ചെയ്തത് 32 കർഷകരാണ്. ആത്മഹത്യ ചെയ്ത് കർഷകരുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിച്ച സർക്കാർ പിന്നെ തിരിഞ്ഞു നോക്കിയില്ല.
വിലയിടവും , കടുത്ത വേനലുമാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്.. പച്ചക്കറി, കരിന്പ് ,സവാള തുടങ്ങിയവയ്ക്ക് പേരുകേട്ട ഗ്രാമയായിരുന്നു സംഗ്നീർ . നിലമൊരുക്കിയെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ കൃഷിയിറക്കേണ്ടെന്നാണ് കർഷകരുടെ തീരുമാനം ജനപ്രതിനിധികളും സർക്കാരും കൈവിട്ടതോടെയാണ് രാഷ്ട്രീയ കിസാൻ സംഘിന്റെ നേതൃത്വത്തിൽ കർഷകർ പ്രക്ഷോഭ രംഗത്തിറങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam