മലയാളി സംഘം നേപ്പാളില്‍ കുടുങ്ങിയിട്ട് അഞ്ച് ദിവസം; രക്ഷിക്കാന്‍ നടപടികളായില്ല

Web Desk |  
Published : Jul 02, 2018, 09:31 AM ISTUpdated : Oct 02, 2018, 06:46 AM IST
മലയാളി സംഘം നേപ്പാളില്‍ കുടുങ്ങിയിട്ട് അഞ്ച് ദിവസം; രക്ഷിക്കാന്‍ നടപടികളായില്ല

Synopsis

യാത്ര മുടക്കി മോശം കാലാവസ്ഥ കുടുങ്ങിയത് നാല് മലയാളികള്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നു

നേപ്പാള്‍: കൈലാസ സന്ദര്‍ശനത്തിന് പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടക സംഘം നേപ്പാളില്‍ കുടുങ്ങി അഞ്ച് ദിവസമായിട്ടും രക്ഷിക്കാന്‍ നടപടികളായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് സിമികോട്ടില്‍ കുടങ്ങിയവരില്‍ നാല് മലയാളികളാണ് ഉള്ളത്. ഇക്കഴിഞ്ഞ 21 നാണ് മുപ്പത്തിയേഴംഗ തീര്‍ത്ഥാടക സംഘം കേരളത്തില്‍ നിന്ന് കൈലാസ മാനസസരോവര്‍ സന്ദര്‍ശനത്തിന് പോയത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി 27 ന് മടങ്ങാനിരിക്കേയാണ് കാലാവസ്ഥ പ്രതികൂലമായത്. 

കേരളത്തില്‍ നിന്ന് പോയ സംഘത്തിലെ കോഴിക്കോട് സ്വദേശി ചന്ദ്രന്‍, ഭാര്യ വനജ, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി രമാദേവി, എറണാകുളം സ്വദേശി ലക്ഷ്മി എന്നിവരാണ് നേപ്പാളിലെ സിമികോട്ടില്‍ കുടങ്ങിയിരിക്കുന്നത്.തിരികെയുള്ള യാത്രക്ക് ഇവരുടെ ഊഴമായപ്പോഴേക്കും കാലവസ്ഥ മോശമാകുകയായിരുന്നു. മോശം കാലാവസ്ഥയില്‍ ഹെലികോപ്റ്ററുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. രക്ഷപ്പെട്ട സംഘം ഇന്നലെയാണ് കേരളത്തില്‍ തിരിച്ചെത്തിയത്. കേന്ദ്രവിദേശകാര്യമന്ത്രാലയത്തെ വിവരമറിയിച്ചിട്ടുണ്ട്. നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടെങ്കിലും മോശം കാലാവസ്ഥ മൂലം ഒന്നും ചെയ്യാനാകില്ലെന്നാണ് മറുപടി. വിഷയം ഇതുവരെ സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭ ആര് ഭരിക്കും? പുളിക്കകണ്ടം കുടുംബത്തിന്‍റെ നിര്‍ണായക തീരുമാനം ഇന്നറിയാം, ജനസഭയിലൂടെ
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ