ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കാന്‍ വിസമ്മതിച്ചു; യുവാവ് ഡോക്ടറെ ആക്രമിച്ചു

Published : Sep 10, 2017, 08:43 PM ISTUpdated : Oct 05, 2018, 01:50 AM IST
ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കാന്‍ വിസമ്മതിച്ചു; യുവാവ് ഡോക്ടറെ ആക്രമിച്ചു

Synopsis

പൂണെ: ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കാന്‍ വിസമ്മതിച്ച ഗൈനക്കോളജിസ്റ്റിനു നേര്‍ക്ക് ആക്രമണം. പൂണെയിലെ സാങ് വിയിലെ ഡോക്ടര്‍ അമോല്‍ ബിദ്കറിനാണ് ആക്രമണം നേരിടേണ്ടി വന്നത്. അഞ്ചുമാസം ഗര്‍ഭിണിയായ ജീവിത പങ്കാളിയുടെ ഗര്‍ഭം അലസിപ്പിക്കണമെന്ന ആവശ്യവുമായെത്തിയ ആളാണ് തന്നെ ആക്രമിച്ചതെന്ന് ഡോക്ടര്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഇയാളുടെ ആക്രമണത്തില്‍ ഡോക്ടറിന്റെ വലതുകൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

രണ്ടാഴ്ച മുമ്പായിരുന്നു ഗര്‍ഭിണിക്കൊപ്പം ഇയാള്‍ ക്ലിനിക്കിലെത്തിയത്. ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ചതോടെ അന്ന് ഇവര്‍ മടങ്ങിപ്പോയി. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച ഇയാള്‍ വീണ്ടുമെത്തുകയും ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഡോക്ടര്‍ ഇതിന് ഒരുക്കമായിരുന്നില്ല. തുടര്‍ന്ന് കൈവശം കരുതിയിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഡോക്ടറെ ആക്രമിക്കുകയായിരുന്നെന്ന് പോലീസിനു നല്‍കിയ മൊഴിയില്‍ ഡോക്ടര്‍ അമോല്‍ പറയുന്നുണ്ട്.

ആക്രമിച്ചതിന് ശേഷം അക്രമി ഓടി രക്ഷപ്പെടുകയും ചെയ്തുവെന്ന് ഇയാള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ഇയാള്‍ക്കായി തിരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ക്ലിനിക്കില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ സമീപത്തെ റോഡില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഇയാളെ പിടിക്കാനാകുമെന്ന് പോലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എബിവിപി പ്രവർത്തകൻ വിശാൽ വധകേസിൽ വിധി ഇന്ന്, സാക്ഷികളായ കെഎസ് യു- എസ്എഫ്ഐ പ്രവർത്തകർ മൊഴി മാറ്റിയ കേസ്
പ്രധാനമന്ത്രിയായി നെതന്യാഹുവില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്രായേൽ ഇന്ന് ഉണ്ടാകുമായിരുന്നില്ല, പ്രശംസിച്ച് ട്രംപ്