ഒപ്പം താമസിച്ച യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ മദ്ധ്യവയസ്കന്‍ അറസ്റ്റില്‍

Web Desk |  
Published : Jul 10, 2018, 02:38 PM ISTUpdated : Oct 04, 2018, 03:07 PM IST
ഒപ്പം താമസിച്ച യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ മദ്ധ്യവയസ്കന്‍ അറസ്റ്റില്‍

Synopsis

സുഹൃത്ത് വിവരം അറിയിച്ചപ്പോഴാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

ദുബായ്: ഫ്ലാറ്റില്‍ ഒപ്പം താമസിച്ച യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. 38 വയസുകാരനായ ഫിലിപ്പൈന്‍ പൗരനാണ് പൊലീസിന്റെ പിടിയിലായത്. താന്‍ ജോലിക്ക് പോകാനായി ബെഡ്റൂമില്‍ വെച്ച് വസ്ത്രം മാറുമ്പോള്‍ ഒളിച്ചിരുന്ന് ക്യാമറയില്‍ പകര്‍ത്തുകയായിരുന്നുവെന്ന് പരാതി നല്‍കിയ 24 വയസുകാരി ആരോപിച്ചു. പരാതിക്കാരിയും ഫിലിപ്പൈന്‍ സ്വദേശിയാണ്.

ഒരു ഫ്ലാറ്റ് രണ്ടായി തിരിച്ച് അവിടെയായിരുന്നു തങ്ങള്‍ താമസിച്ചിരുന്നതെന്ന് യുവതി പറഞ്ഞു. മുറികള്‍ വേര്‍തിരിച്ചിരുന്ന തടികൊണ്ടുള്ള ഭാഗത്തിന് അടിയില്‍ മൊബൈല്‍ ഫോണ്‍ വെച്ചാണ് പ്രതി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇയാള്‍ പിന്നീട് ഇത് തന്റെ സുഹൃത്തിനെ കാണിച്ചു. ഈ സുഹൃത്ത് വിവരം അറിയിച്ചപ്പോഴാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. സുഹൃത്ത് പറഞ്ഞപ്പോള്‍ താന്‍ ആദ്യം ഇക്കാര്യം വിശ്വസിച്ചിരുന്നില്ല. തുടര്‍ന്ന് വീഡിയോ ദ-ൃശ്യം സുഹൃത്ത് വാട്സ്ആപില്‍ അയച്ചുതന്നപ്പോഴാണ് സത്യമാണെന്ന് ബോധ്യപ്പെട്ടത്. തങ്ങള്‍ തമ്മില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെ പ്രതി എന്തിന് ഇങ്ങനെ ചെയ്തുവെന്ന് അറിയില്ലെന്നും പരാതിക്കാരി പറഞ്ഞു.

10 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദ--ൃശ്യം താന്‍ കണ്ടുവെന്ന് സുഹൃത്തും കോടതിയില്‍ സമ്മതിച്ചു. പീഡനം, സ്ത്രീകളുടെ സുരക്ഷയ്ക്കും അന്തസിനും എതിരായി പ്രവര്‍ത്തിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതിയില്‍ ഹാജരാക്കിയത്. കോടതിയില്‍ വെച്ച് പ്രതി പരാതിക്കാരിയോട് കോടതിയില്‍ മാപ്പ് ചോദിക്കുകയും ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ
കൊടുംതണുപ്പ് കൊണ്ടുണ്ടായ കനത്ത പ്രതിസന്ധി; ജനജീവിതം താറുമാറായി; കാഴ്‌ചാപരിധി തീരെ കുറഞ്ഞതോടെ ദില്ലിയിൽ 100ലേറെ വിമാനങ്ങൾ റദ്ദാക്കി