ഒമാനിൽ നിന്നും എത്തിയ തൃശ്ശൂർ സ്വദേശിയുടെ ബാ​ഗിൽ 21 പാക്കറ്റുകൾ, ഡാൻസാഫ് പിടികൂടിയത് 1 കിലോയോളം എംഡിഎംഎ

Published : Oct 19, 2025, 02:18 PM ISTUpdated : Oct 19, 2025, 02:36 PM IST
mdma

Synopsis

ഡാൻസാഫും കരിപ്പൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്ന് പിടികൂടിയത്.

മലപ്പുറം: കരിപ്പൂരിൽ വൻമയക്കുമരുന്ന് വേട്ട. 1കിലോയോളം എംഡിഎംഎയുമായി യാത്രക്കാരൻ പിടിയിൽ ഡാൻസാഫും കരിപ്പൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്ന് പിടികൂടിയത്. ദമാമിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂരിൽ എത്തിയ തൃശൂർ കൊരട്ടി സ്വദേശി ലിജീഷിനെയാണ് പിടികൂടിയത്. പെട്ടിയിൽ 21 പാക്കറ്റുകളിലായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎയാണ് വിമാനതാവളത്തിന് പുറത്ത് വച്ച് പിടികൂടിയത്. വൻതോതിലുള്ള ലഹരിമരുന്ന് വേട്ടയാണ് കരിപ്പൂരിലുണ്ടായിരിക്കുന്നത്. വിമാനത്താവളത്തിലെ എല്ലാ പരിശോധനയും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് തൃശ്ശൂര്‍‌ സ്വദേശി ലിജീഷ് ആന്‍റണി പുറത്തിറങ്ങിയത്. തുടര്‍ന്ന് പുറത്തുണ്ടായിരുന്ന പൊലീസ് പരിശോധന നടത്തുകയായിരുന്നു. കാര്‍ഡ് ബോര്‍ഡ് പെട്ടികളിൽ 21 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന ഒരു കിലോയോളം തൂക്കം വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. 

ഈ മാസം 3ാം തീയതിയാണ് ലിജീഷ് ഒമാനിലേക്ക് പോയത്. ഇന്ന് തിരികെ വരികയായിരുന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് ഇയാള്‍ വിദേശത്തേയ്ക്ക് പോയതെന്നാണ് പൊലീസ് നിഗമനം. നേരത്തെയും ഇയാള്‍ ലഹരിമരുന്ന് കടത്തിയിരിക്കാമെന്നും പൊലീസ് പറയുന്നു. ലഹരിമരുന്ന മാഫിയയുടെ പ്രധാനപ്പെട്ട കണ്ണിയാണ് ലിജീഷെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ഇടക്കിടെ വിദേശത്തേയ്ക്ക് പോകുന്നയാളാണ് ലിജീഷ്. 50 വയസുകാരനാണ് ലിജീഷ്. ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള; സ്മാർട്ട് ക്രിയേഷൻ സിഈഒയെ വീണ്ടും ചോദ്യം ചെയ്തു, കൂടുതല്‍ ചോദ്യം ചെയ്യല്‍ വേണമെന്ന് എസിഐടി
നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും