മക്കയിലെ ഹറം പള്ളിയില്‍ ഉംറ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കി

Published : Jun 09, 2017, 12:35 AM ISTUpdated : Oct 05, 2018, 03:57 AM IST
മക്കയിലെ ഹറം പള്ളിയില്‍ ഉംറ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കി

Synopsis

ജിദ്ദ: മക്കയിലെ ഹറം പള്ളിയില്‍ ഉംറ തീര്‍ഥാടകര്‍ക്ക് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കൂടുതല്‍ സൗകര്യം ഒരുക്കി. റമദാന്‍ മാസം അവസാനിക്കുന്നത് വരെ സഈ നിര്‍വഹിക്കുന്ന ഭാഗത്ത് കര്‍മങ്ങള്‍ക്ക് തടസ്സം ഉണ്ടാകുന്ന രൂപത്തില്‍ നിസ്കാരം അനുവദിക്കില്ല. അതേസമയം ഉംറ യാത്രാ പദ്ധതിക്ക് സൗദി ശൂറാ കൌണ്‍സില്‍ അംഗീകാരം നല്‍കി.

മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയില്‍ തീര്‍ഥാടകര്‍ക്ക് പ്രയാസം കൂടാതെ ഉംറ നിര്‍വഹിക്കാന്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഉംറയുടെ ഭാഗമായ സഈ നിര്‍വഹിക്കുന്ന മസ്ആയില്‍ റമദാനില്‍ നിസ്കാരം നിര്‍വഹിക്കുന്നത് തടയാന്‍ മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കി. സഫാ മര്‍വാ കുന്നുകള്‍ക്കിടയില്‍ നടന്നു കൊണ്ട് നിര്‍വഹിക്കുന്ന കര്‍മമാണ് സഈ. ഈ കര്‍മത്തിന് തടസ്സം ഇല്ലാതിരിക്കാനാണ് ഇവിടെ നിസ്കാരം തടയുന്നത്.

സഈ നിര്‍വഹിക്കുന്ന എല്ലാ നിലകളിലും ഇത് ബാധകമാക്കും. കഅബയേ പ്രദിക്ഷണം വെക്കുന്ന മതാഫില്‍ അഞ്ചു നേരത്തെ നിര്‍ബന്ധ നിസ്കാരമല്ലാത്ത നിസ്കാരങ്ങളും റമദാന്‍ ആദ്യം മുതല്‍ അനുവദിക്കുന്നില്ല. ഈ ഭാഗത്തും ഇഫ്താര്‍ സുപ്ര വിരിക്കാനും അനുവദിക്കുന്നില്ല. ഉംറ തീര്‍ഥാടകരുടെ ഒഴുക്ക് വര്‍ധിക്കുന്ന റമദാനില്‍ തവാഫും സഈയും സുഗമമായി നിര്‍വഹിക്കാന്‍ ഇതിലൂടെ സാധിക്കും.

അതേസമയം ഉംറ തീര്‍ഥാടകരുടെ യാത്രാ പദ്ധതിക്ക് സൗദി ശൂറാ കൌണ്‍സില്‍ അംഗീകാരം നല്‍കി. വിദേശ ഉംറ തീര്‍ഥാടകരുടെ സൗദിയിലേക്കുള്ള യാത്രാ സംബന്ധമായ സമഗ്ര പദ്ധതിയുടെ കരട് രൂപമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ശൂറാ കൌണ്‍സില്‍ ചര്‍ച്ച ചെയ്തത്. വ്യോമ, കര, കടല്‍ മാര്‍ഗങ്ങള്‍ വഴിയുള്ള തീര്‍ഥാടകരുടെ യാത്ര സുരക്ഷിതവും സമയബന്ധിതവുമാകാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ പദ്ധതി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഹണിമൂണിന് ശേഷം ജീവനൊടുക്കിയ നവവധുവിൻ്റെ ഭർത്താവിനേയും മരിച്ച നിലയിൽ കണ്ടെത്തി; അമ്മ ​ഗുരുതരാവസ്ഥയിൽ
സുബ്രഹ്മണ്യനെതിരായ കേസ്: രാഷ്ട്രീയ പക പോക്കലെന്ന് രമേശ് ചെന്നിത്തല; ചങ്ങലക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയെന്ന് കെ സി വേണു​ഗോപാൽ