സെക്രടേറിയേറ്റ് വളപ്പിലേക്ക് മാധ്യമപ്രവര്‍ത്തകരെ കയറ്റി വിടാത്തത് അസാധാരണ സംഭവം:  ഉമ്മന്‍ ചാണ്ടി

Published : Nov 24, 2017, 06:35 AM ISTUpdated : Oct 05, 2018, 01:03 AM IST
സെക്രടേറിയേറ്റ് വളപ്പിലേക്ക് മാധ്യമപ്രവര്‍ത്തകരെ കയറ്റി വിടാത്തത് അസാധാരണ സംഭവം:  ഉമ്മന്‍ ചാണ്ടി

Synopsis

കുവൈത്ത്:  സെക്രടേറിയേറ്റ് വളപ്പിലേക്ക് മാധ്യമപ്രവര്‍ത്തകരെ കയറ്റി വിടാത്തത് അസാധാരണ സംഭവമാണന്ന് ഉമ്മന്‍ ചാണ്ടി. ചരിത്രത്തില്‍ ആദ്യമായണ് ഇത്തരമെരു സംഭവമെന്ന് അദ്ദേഹം കുവൈത്തില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തനിക്ക് ഇഷ്ടമുള്ളത് മാത്രം കേള്‍ക്കണം എന്ന് ചിന്തിക്കുന്നത് ഒരു പൊതുപ്രവര്‍ത്തകന് യോജിച്ചതല്ല. 

സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ അടിസ്ഥന തത്വങ്ങളും അന്തസത്തയും അവഗണിച്ച് പോകുയാണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി സഹിഷ്ണുതയാണെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതിനെക്കുറിച്ചുള്ള ചേദ്യത്തിന് മറുപടി നല്‍കിയില്ല. അത് കെ.പി.സി.സി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.

സോളാര്‍ കേസ് നിയമപരമായി നേരിടാനാണ് തീരുമാനം. മുപ്പതിലധികം ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരാളുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് കമീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ടില്‍ കമ്മീഷന്റെ ഒപ്പ് പിന്നീട് ഇടിയിക്കുകയായിരുന്നു സര്‍ക്കാര്‍. കേസില്‍ അന്തിമ വിജയം ഉറപ്പാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് വക്താവും നടിയുമായ ഖുശ്ബു, ഒ.ഐ.സി.സി കുവൈത്ത് പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര സംബന്ധിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

വീടൊഴിയാൻ സമ്മർദം; തൃശ്ശൂരിൽ 64കാരൻ ആത്മഹത്യ ചെയ്തു
'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം