
തിരുവനന്തപുരം: സംസ്ഥാനത്തു നാളെ മെഡിക്കൽ ബന്ത്. ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലില്‍ പ്രതിഷേധിച്ചാണ് സമരം. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ഒപികൾ പ്രവർത്തിക്കില്ല. അത്യാഹിത വിഭാഗം, കിടത്തിചികിത്സാ വിഭാഗം എന്നിവയെ സമരത്തിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്. ബില്ലിനെതിരെ അലോപ്പതി മെഡിക്കൽ വിദ്യാർഥികളുടെ അനിശ്ചിതകാല നിരാഹാര സമരവും തുടരുകയാണ്.
രാജ്ഭവന് മുന്നിലാണ് സമരം. ഹോമിയോ , ആയുർവേദം, യുനാനി തുടങ്ങി ഇതര ചികിത്സ പഠിച്ചവർക്ക് ബ്രിഡ്ജ് കോഴ്സിലൂടെ അലോപതിയിലും ചികില്‍സ ചെയ്യാന്‍ അനുമതി നല്‍കിയത്, എംബിബിഎസ് പാസാകുന്നവർക്ക് നെക്സ്റ്റ് പരീക്ഷ എഴുതിയാൽ മാത്രമേ പ്രാക്ടിസ് ചെയ്യാനാകൂ എന്ന നിബന്ധന തുടങ്ങിയവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. പ്രതിഷേധ ഭാഗമായി ഇന്നും നാളേയും മെഡിക്കൽ വിദ്യാർഥികൾ പഠിപ്പു മുടക്കുന്നുണ്ട്. ഐഎംഎയാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam