യുവതിയെ പിതാവും സഹോദരനും അമ്മാവനും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി

By Web DeskFirst Published Nov 29, 2017, 2:52 PM IST
Highlights

മീററ്റ്: വിവാഹിതനായ യുവാവിന്‍റെ കൂടെ ഒളിച്ചോടിയ യുവതി സ്വന്തം പിതാവും സഹോദരനും അമ്മാവനും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. ഇരുപത്തിയൊന്നുകാരിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. എല്ലാവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മീററ്റിലെ ധമനഡാ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ ഭാര്യയും മൂന്ന് മക്കളുമുള്ള കാമുകനൊപ്പമാണ് യുവതി ഒളിച്ചോടിയത്. 

കഴിഞ്ഞ ജൂലൈയിലും ഒക്‌ടോബറിലുമായി രണ്ടു തവണ യുവതി ഓടിപ്പോയിരുന്നു. രണ്ടു തവണയും യുവതിയുടെ കുടുംബം തട്ടിക്കൊണ്ടുപോയെന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന യുവതിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ ആദ്യ തവണ കോടതി രണ്ടു പേരെയും പോകാന്‍ അനുവദിച്ചു. എന്നാല്‍ രണ്ടാമതും തട്ടിക്കൊണ്ടു പോകല്‍ കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ പിതാവും സഹോദരനും അമ്മാവനും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്നും ഗര്‍ഭം അലസിപ്പിച്ചെന്നും യുവതി പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. 

ഗര്‍ഭഛിദ്രത്തിനായി നിര്‍ബ്ബന്ധിച്ച് ഒരു നഴ്‌സിംഗ് ഹോമിലേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് ബലാത്സംഗം ചെയ്‌തെന്നുമാണ് യുവതിയുടെ മൊഴി. ഇതേ തുടര്‍ന്ന് കൂട്ടബലാത്സംഗം, സമ്മതമില്ലാതെ ഗര്‍ഭഛിദ്രം നടത്തല്‍, തുടങ്ങിയ കുറ്റം ചുമത്തി മൂന്നു പേര്‍ക്കുമെതിരേ കേസെടുത്തിയിട്ടുണ്ട്.  

അതേസമയം മകള്‍ പറഞ്ഞിരിക്കുന്നത് പച്ചക്കള്ളമാണെന്നും ഭര്‍ത്താവും മകനും നിരപരാധിയാണെന്നും എല്ലാം ഗയാസുദ്ദീന്‍ എന്ന യുവാവിന്റെ നിര്‍ബ്ബന്ധപ്രകാരമുള്ള നീക്കമാണെന്നമാണ് പെണ്‍കുട്ടിയുടെ മാതാവ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. യുവതിയുടെ കാമുകനാണ് ഗയാസുദ്ദീന്‍.

click me!