എന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു, ആശീര്‍വാദം വാങ്ങി: രജനീകാന്ത്

Published : Jan 04, 2018, 10:15 AM ISTUpdated : Oct 05, 2018, 03:02 AM IST
എന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു, ആശീര്‍വാദം വാങ്ങി: രജനീകാന്ത്

Synopsis

ചെന്നെ:  ഡിഎംകെ അദ്ധ്യക്ഷന്‍ കരുണാനിധിയുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയപ്രവേശത്തിന് ശേഷം ആശീര്‍വാദം വാങ്ങാനാണ് കരുണാനിധിയെ കാണാനെത്തിയതെന്ന് രജനീകാന്ത് വ്യക്തമാക്കി. ഹിന്ദുത്വത്തെ ഉപയോഗിച്ച് ദ്രാവിഡ രാഷ്ട്രീയത്തെ തകര്‍ക്കാനാകില്ലെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സ്റ്റാലിന്റെ പ്രതികരണം.

1996 -ല്‍ ജയലളിതയ്‌ക്കെതിരായ രജനീകാന്തിന്റെ ഒരു പ്രസ്താവനയായിരുന്നു ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തെ അന്ന് അധികാരത്തിലെത്തിച്ച പ്രധാനഘടകങ്ങളിലൊന്ന്. രാഷ്ട്രീയപ്രവേശത്തിന് ശേഷം ആദ്യമായി ഗോപാലപുരത്തെ കരുണാനിധിയുടെ വീട്ടിലെത്തിയ രജനീകാന്തിനെ ഡിഎംകെ പ്രവര്‍ത്തനാദ്ധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ സ്വീകരിച്ചു. ഏതാണ്ട് ഇരുപത് മിനിറ്റ് നീണ്ടു നിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തു വന്ന രജനീകാന്ത് കരുണാനിധിയ്ക്ക് നവവത്സരാശംസകള്‍ നേര്‍ന്നുവെന്ന് പറഞ്ഞു. 

എന്നാല്‍ രജനീകാന്തിനെ ഉപയോഗിച്ച് ദ്രാവിഡരാഷ്ട്രീയത്തെ തകര്‍ക്കാന്‍ ഹിന്ദുത്വകക്ഷികള്‍ക്കാവില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സ്റ്റാലിന്‍ തുറന്നടിച്ചു. ആത്മീയരാഷ്ട്രീയം കൊണ്ടുവരുമെന്ന പ്രഖ്യാപനത്തോടെ രംഗത്തെത്തിയ രജനിയെ എതിര്‍ത്ത് ഒട്ടേറെ ചെറു ദ്രാവിഡപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തോട് ചായ്‌വുണ്ടെന്ന ആരോപണത്തെ മറികടക്കാന്‍ കൂടിയാണ് രജനീകാന്തിന്റെ ഈ നീക്കമെന്ന് വിലയിരുത്തലുണ്ട്. ദ്രാവിഡരാഷ്ട്രീയത്തിന്റെ അമരക്കാരിലൊരാളായ കരുണാനിധിയെ കാണാനെത്തുന്നത് നിഷ്പക്ഷമുഖം നല്‍കുമെന്ന് രജനി ക്യാമ്പ് കണക്ക് കൂട്ടുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം; വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിൽ
സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ