പൊലീസ് സ്റ്റേഷനുകളിൽ സാമ്പത്തിക സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി പുതിയ സർക്കുലർ പുറത്തിറക്കി. പെറ്റി കേസുകളിൽ നിന്ന് ലഭിക്കുന്ന പണം കൈകാര്യം ചെയ്യുന്നതിൽ കർശന ജാഗ്രത പുലർത്തണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ സാമ്പത്തിക സുതാര്യത വേണമെന്ന് ഡിജിപിയുടെ സക്കുലർ. പെറ്റി കേസുകളിൽ പിരിക്കുന്ന പണം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത വേണമെന്നാണ് നിർദേശം. എഎസ്ഐ, റൈറ്റർ എന്നിവരെ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവോടെ നിയമിക്കണം. കിട്ടാനുള്ള പണം സംബന്ധിച്ച് സ്റ്റേഷൻ മേധാവി നേരിട്ട് പരിശോധിക്കണം. പണം ബാങ്കിലടക്കുന്നതിന് മുമ്പും പരിശോധിക്കണമെന്നും ഡിജിപിയുടെ സർക്കുലറിലുണ്ട്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യക്തമല്ല.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക


