
കൊച്ചി: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി. കേസിലെ പ്രധാന ആക്ഷേപം, അഴിമതി തുടങ്ങിയത് എന്ന് മുതൽ എന്നിവയിൽ വിശദീകരണം നൽകണം. പിന്നോക്ക ക്ഷേമ വികസന കോർപ്പറേഷൻ മുൻ എംഡി നജീബ് എന്നുവരെ അഴിമതിയിൽ ഉൾപ്പെട്ടിരുന്നു എന്നും വിശദീകരിക്കണം.
കേസിന്‍റെ ആരോപണം എന്താണ്? എന്ന് മുതലാണ് വക മാറ്റി ചെലവഴിച്ചത്? നജീബ് എന്നുവരെ ഉൾപ്പെട്ടിരുന്നു? എന്നവയാണ് ചോദ്യങ്ങള്‍. കേസ് വിശദമായി പഠിച്ചതിന് ശേഷം വരൂ എന്നും അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിർദേശിച്ചു. മൈക്രോ ഫിനാൻസ് ഫണ്ട് വക മാറ്റിയതിന്റെ രേഖകൾ ഹാജരാക്കണം എന്നും കോടതി നിർദേശം നൽകി. കേസിലെ തെളിവുകളുടെ പകർപ്പ് നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് വിജിലൻസ് അറിയിച്ചു.
ഇടക്കാല അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശൻ നൽകിയ ഹർജിയിൽ സിംഗിൾ ബഞ്ച് മൂന്ന് മണിക്ക് വീണ്ടും വാദം കേൾക്കും. അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു നിർത്തിയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam