സംഘപരിവാറിന്റെ വാദം തള്ളി ജയ്‌റ്റ്‌ലി; പാര്‍ലമെന്ററി സംവിധാനം അട്ടിമറിക്കില്ല

Published : Aug 21, 2017, 11:36 PM ISTUpdated : Oct 05, 2018, 02:56 AM IST
സംഘപരിവാറിന്റെ വാദം തള്ളി ജയ്‌റ്റ്‌ലി; പാര്‍ലമെന്ററി സംവിധാനം അട്ടിമറിക്കില്ല

Synopsis

ദില്ലി: പാര്‍ലമെന്ററി സംവിധാനം അട്ടിമറിച്ചുള്ള ഒരു നടപടിയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടാകില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി.പാര്‍ലമെന്ററി സംവിധാനത്തിന് ഒന്നും പകരമാവില്ലെന്നും ജയ്‍റ്റ്‍ലി ദില്ലിയില്‍ പറ‍ഞ്ഞു. സംഘപരിവാറില്‍ തന്നെ പ്രസിഡന്‍ഷ്യല്‍ രീതിക്കനുകൂലമായ വാദം ശക്തമാകുമ്പോഴാണ് ജയ്‍റ്റ്‍ലിയുടെ പ്രതികരണം. ഇതിനെക്കാള്‍ മികച്ച സംവിധാനം ഇന്ത്യയില്‍ ഇല്ല. ഏറ്റവും ശക്തമായി നിലപാട് പറയാനും പിന്നീട് മുറിവുണക്കാനും അത് വഴി രാജ്യതാല്‍പര്യം സംരക്ഷിക്കാനും പറ്റിയ രീതിയില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു.

ദില്ലിയില്‍ ഔട്ട്‍ലുക്ക് വാരികയുടെ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയാണ് അരുണ്‍ ജയ്‌റ്റ്‌ലിയുടെ പ്രസംഗം. നരേന്ദ്രമോദി സര്‍ക്കാരിന് ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷം കിട്ടിയതുമുതല്‍ ഭരണഘടനയിലെ  മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാണ്. പാര്‍ലമെന്ററി സംവിധാനത്തെക്കാള്‍ പ്രസിഡന്‍ഷ്യല്‍ രീതിയാണ് നല്ലതെന്ന ആര്‍എസ്എസ് നിലപാട് രഹസ്യമല്ല. അപ്പോഴാണ് എന്തൊക്കം കുറവുകള്‍ ഉണ്ടെങ്കിലും പാര്‍ലമെന്ററി സംവിധാനത്തിന് പകരം വയ്‌ക്കാന്‍ ഒന്നുമില്ലെന്ന നയം ജയ്റ്റ്‌ലി തുറന്നു പറയുന്നത്.

ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരാന്‍ പോകുന്ന മാറ്റങ്ങളുടെ സൂചനയായി കാണുന്നവരുണ്ട്. ജയ്റ്റ്ലിയുടെ ഈ തുറന്നുപറച്ചില്‍ ബിജെപിയില്‍ രണ്ടഭിപ്രായം ഉണ്ടെന്ന സൂചനയാണ്. മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഔട്ട്‍ലുക്ക് എഡിറ്റര്‍ ഇന്‍ ചീഫ് രാജേഷ് രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; ഡി മണി എന്നയാൾ ബാലമുരുഗനെന്ന് എസ്ഐടി കണ്ടെത്തല്‍, ഇടനിലക്കാരന്‍ ശ്രീകൃഷ്ണനെയും തിരിച്ചറിഞ്ഞു
ക്രിസ്മസിനെ ആഘോഷപൂർവം വരവേറ്റ് മലയാളികൾ; സംസ്ഥാനത്തെ ദേവാലയങ്ങളിൽ പ്രത്യേക തിരുപ്പിറവി പ്രാർത്ഥനകൾ, പാതിരാകുർബാനയിൽ പങ്കെടുത്ത് ആയിരങ്ങൾ