
മൂന്നാര്‍ : കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റത്തില്‍ ആറ് മാസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. ജനങ്ങളെ വിശ്വാസത്തിലെടുത്ത് കയ്യേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. ജനങ്ങളെ ഇളക്കി വിട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാതിരിക്കാനാണ് കയ്യേറ്റക്കാര്‍ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി.
ദേവികുളം സബ്കളക്ടറോട് കയ്യേറ്റം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും മന്ത്രി മൂന്നാറില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും തെറ്റ് ചെയ്‌തെന്ന് വ്യക്തമായാല്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam