
മലപ്പുറം: ദേശീയ പാത വികസനത്തിനെതിരെ സമരം ചെയ്യുന്നത് പുറത്തു നിന്നും വരുന്നവരാണെന്ന് മന്ത്രി കെ.ടി.ജലീൽ. കഷ്ട്ടവും നഷ്ടവുമില്ലാത്തെ ലോകത്ത് ഒരു നേട്ടവും ഉണ്ടായിട്ടില്ല.
ഭൂമി നഷ്ടപെടുന്നവർക്ക് പരമാവധി നഷ്ടപരിഹാരം കിട്ടാൻ മുൻകൈയ്യെടുക്കുമെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു. അന്യരുടെ ഭൂമിയിൽ കടന്നു കയറുന്നത് ശരിയല്ലെന്നും സർവേയുടെ പേരിലുള്ള ഇത്തരം
കടന്നുകയറ്റങ്ങൾ അതിക്രമമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സര്‍വേ നിര്‍ത്തിവക്കണമെന്നാവശ്യപെട്ട് ആക്ഷൻകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭൂവുടമകള്‍ മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ദേശീയപാത കടന്നുപോകുന്ന പഞ്ചായത്ത് ഓഫീസുകള്‍ ഉപരോധിച്ചുള്ള സമരത്തിനു പിന്നാലെയായിരുന്നു ആക്ഷൻ കമ്മിറ്റിയുടെ മാര്‍ച്ച്.വരും ദിവസങ്ങളിലും സര്‍വേക്കെതിരെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നാവശ്യപെട്ട് ജനപ്രതിനിധികളുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആക്ഷൻ കമ്മിറ്റി പറഞ്ഞു.
ഇതിനിടെ സമരക്കാര്‍ക്ക് പിന്തുണയുമായി മുസ്ലീം ലീഗ് രംഗത്തെത്തി സര്‍വേയുടെ പേരിലുള്ള അതിക്രമം അംഗീകരിക്കാനാവില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. എതിര്‍പ്പിനിടയിലും സര്‍വേ മലപ്പുറത്ത് പുരോഗമിക്കുന്നുണ്ട്. തിങ്കളാഴ്ച്ചയോടെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ സര്‍വേനടപടികള്‍ക്കായി എത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam