വിവാദങ്ങള്‍ ഒഴിവാക്കി മന്ത്രിമാരുടെ കുറിഞ്ഞി ഉദ്യാന സന്ദര്‍ശനം

Published : Dec 11, 2017, 10:09 PM ISTUpdated : Oct 05, 2018, 02:26 AM IST
വിവാദങ്ങള്‍ ഒഴിവാക്കി മന്ത്രിമാരുടെ കുറിഞ്ഞി ഉദ്യാന സന്ദര്‍ശനം

Synopsis

ഇടുക്കി:  വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിവാക്കി മന്ത്രിമാര്‍ മൂന്നാര്‍ കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിച്ചു. കുറിഞ്ഞി ഉദ്യാനത്തിന്‍റെ പേരില്‍ തങ്ങളെ ഒഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തി. കൃത്യമായ രേഖകളുള്ളവരെ സംരക്ഷിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ അല്‍പ്പനേരം നീണ്ട കൂടിക്കാഴ്ചക്ക് ശേഷം രാവിലെ 10 മണിയോടെയാണ് മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും എം.എം. മണിയും കെ. രാജുവും കുറിഞ്ഞി ഉദ്യാനമേഖലയിലേക്ക് പുറപ്പെട്ടത്.

60 കിലോമീറ്റര്‍ നീണ്ട ദുര്‍ഘട പാതയിലൂടെ മൂന്നര മണിക്കൂര്‍ കൊണ്ട് വട്ടവടയിലെത്തി. തുടര്‍ന്നുള്ള യാത്രക്കിടെ കോവിലൂരിലും പ്ലക്കാര്‍ഡുകളുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധമുയര്‍ത്തി. 450 വര്‍ഷമായി ഇവിടെ ജീവിക്കുന്ന തങ്ങളെ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന കുറിഞ്ഞിയുടെ പേരില്‍ ഒഴിപ്പിക്കരുതെന്നായിരുന്നു ആവശ്യം. വട്ടവടയിലും കൊട്ടക്കാമ്പൂരിലും മന്ത്രിമാര്‍ എത്തിയെങ്കിലും ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്ജടക്കം കൈയ്യേറിയ 58-ാം നമ്പര്‍ ബ്ലോക്ക് മന്ത്രി സംഘം സന്ദര്‍ശിക്കുവാന്‍ തയ്യറായില്ല.  

കേരള തമിഴ്‌നാട് അതിര്‍ത്തിയായ കടവരിവരിയില്‍ മന്തിമാരുടെ യാത്ര അവസാനിച്ചു. നാളെ ജനപ്രതിനിധികളുമായി മന്ത്രിമാര്‍ മൂന്നാറില്‍ കൂടിക്കാഴ്ച നടത്തും. കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയവുമായി ബന്ധപ്പെട്ടാണ് മന്ത്രിമാര്‍ മൂന്നാറിലെത്തിയത്. വിഷയത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് ഉദ്യാനപദ്ധതിയെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ
'തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ, കോണ്‍ഗ്രസ് നേതൃത്വത്തിൽ തുടരുന്നതിൽ അർത്ഥമില്ല'; ഇന്ത്യ സഖ്യത്തിൽ തുടരുന്നതിൽ സിപിഎമ്മിൽ പുനരാലോചന