
ലഖ്‌നൗ: രണ്ട് മാസത്തിലേറെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചത് പൊലീസിൽ പരാതിപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നംഗ സംഘം തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലാണ് സംഭവം. 40 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി ചികിത്സയിലാണ്.
ഭീഷണി വകവെക്കാതെ പെൺകുട്ടി മൂന്നംഗ സംഘത്തിനെതിരെ പീഡിപ്പിച്ചതിന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏതാനും ദിവസം മുമ്പാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറയുന്നത്. ഇതുപ്രകാരമാണ് പൊലീസിൽ പരാതി നൽകിയതും. പരാതി ലഭിച്ച് രണ്ട് ദിവസമായിട്ടും പൊലീസ് നടപടിയൊന്നുമെടുത്തില്ല. പൊലീസിൽ പരാതിപ്പെട്ടതിൽ ക്ഷുഭിതരായ മൂന്നംഗ സംഘം കഴിഞ്ഞ ദിവസം പെൺകുട്ടി തനിച്ചായ സമയത്ത് വീട്ടിൽ എത്തുകയായിരുന്നു.
പെൺകുട്ടിയുടെ ദേഹത്ത് കൂടെ മണ്ണെണ്ണയൊഴിച്ച സംഘം തീകൊളുത്തുകയായിരുന്നു. സംഘം ഉടൻ തന്നെ രക്ഷപ്പെടുകയും ചെയ്തു. ഇതുസംബന്ധിച്ച് ചികിൽസയിലുള്ള പെൺകുട്ടി പൊലീസിന് മൊഴി നൽകുകയും ചെയ്തു.
പെൺകുട്ടിയുടെ പരാതിയിൽ നടപടി താമസിപ്പിച്ചതിന് സബ്ഇൻസ്പെക്ടറെ സസ്പെന്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിക്ക് ഭാഗികമായി പൊള്ളലേറ്റതായും മൂന്നംഗ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഒ.പി സിങ് പറഞ്ഞു.
ചിത്രം കടപ്പാട്: എന്‍ഡിടിവി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam