കണ്ണ് തുറക്കാൻപോലും വയ്യ; ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കൗമാരക്കാരൻ ഒടുവിൽ ഭാരം കുറച്ചു

Web Desk |  
Published : Jul 04, 2018, 02:54 PM ISTUpdated : Oct 02, 2018, 06:41 AM IST
കണ്ണ് തുറക്കാൻപോലും വയ്യ; ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കൗമാരക്കാരൻ ഒടുവിൽ ഭാരം കുറച്ചു

Synopsis

ശസ്ത്രക്രിയയ്ക്കായി കുറച്ചത് 40 കിലോ ഭാരം മിഹിർ ജനിക്കുമ്പോൾ 2.5 കിലോഗ്രാം ഭാരമുണ്ടായിരുന്നു

ദില്ലി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കൗമാരക്കാരൻ എന്ന ഖ്യാതി നേടിയ ദില്ലി സ്വ​ദേശി മിഹിർ ജയിൻ ശസ്ത്രക്രിയയ്ക്കായി കുറച്ചത് 40 കിലോ ഭാരം. 237 കിലോ​ഗ്രാമായിരുന്നു ഈ പതിനാലുകാരന്റെ തൂക്കം. 92 കിലോഗ്രാം ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) രേഖപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ കുട്ടിയായിരുന്നു മി​ഹിർ. നടക്കാൻ ബു​ദ്ധിമുട്ടുകയും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് പെണ്ണത്തടി കുറയ്ക്കുന്നതിനായി മിഹിർ ബറിയാട്രിക് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഇതോടെ ഏറ്റവും ഭാരം കൂടിയ കൗമാരക്കാരൻ
എന്ന ഖ്യാതി മിഹിറിന് നഷ്ടമാകും. 

പാരമ്പര്യമായി പൊണ്ണത്തടിയുള്ളവരാണ് മിഹിറിന്റെ കുടുംബം. 2003ൽ മിഹിർ ജനിക്കുമ്പോൾ 2.5 കിലോഗ്രാം ഭാരമുണ്ടായിരുന്നു. അഞ്ചുവയസ്സിൽ 60-70 കിലോഗ്രാം തൂക്കമായത്തോടെ പെണ്ണത്തടിയാണെന്ന് ഉറപ്പിക്കുകയായിരുന്നു.  പ്രായം കൂടുന്നതിനൊപ്പം മിഹിറിന്റെ തടിയും കൂടിക്കൊണ്ടെയിരുന്നു. നടക്കാനും ഇരിക്കാനും എന്തിന് ഒന്നു കണ്ണ് തുറക്കാൻപ്പോലും അവൻ ബുദ്ധിമുട്ടി. അങ്ങനെയാണ് പെണ്ണത്തടി കുറയ്ക്കുന്നതിനായി മിഹിറിനെ ബറിയാട്രിക് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ദില്ലി മാക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനിമൽ ആക്സസ്, മെറ്റബോളിക് ആൻഡ് ബരിയാട്രിക് സർജറി ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയിലൂടെ 30 കിലോഗ്രാം ഭാരമാണ് മിഹിർ കുറച്ചത്. 

കുട്ടക്കാലത്ത് കിടക്കയിൽ ഇരുന്നായിരുന്നു മിഹിർ ഭക്ഷണം കഴിച്ചിരുന്നതെന്ന് അമ്മ പൂജ ജയിൻ പറഞ്ഞു.  ജങ്ക് ഭക്ഷണ പ്രിയനായിരുന്നു, പാസ്തയും പിസ്സയുമാണ് മിഹിറിന്റെ ഇഷ്ട ഭക്ഷണമെന്നും പൂജ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഡിസംബറിൽ ഒരു വീൽ ചെയറിന്റെ സഹായത്തോടെയാണ് മിഹിർ തന്റെ ക്ലിനിക്കിൽ വന്നത്. കണ്ണുകൾ തുറക്കാനോ ഒന്നു നടക്കാൻപോലും അവന് സാധിച്ചിരുന്നില്ല, വീര്‍ത്ത മുഖമായിരുന്നു അവന്റേത്- മിഹിറിനെ ചികിത്സിച്ച മാക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനിമൽ ആക്സസ്, മെറ്റബോളിക് ആൻഡ് ബരിയാട്രിക് സർജറി  ആശുപത്രി ചെയർമാൻ ഡോ. പ്രദീപ് ചൗബെ പറഞ്ഞു. പതിനാലാം വയസ്സിൽ ഇത്രയും ഉയർന്ന ബിഎംഐ എന്നെ ഏറെ അസ്വസ്ഥനാക്കിയിരുന്നുവെന്നും ഡോക്ടർ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം
'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്