ട്രെയിനില്‍ നിന്ന് കാണാതായ മലയാളി യുവതിയുടെ മൃതദേഹം ഉഡുപ്പിയില്‍ കണ്ടെത്തി

Published : May 11, 2016, 11:39 PM ISTUpdated : Oct 05, 2018, 02:45 AM IST
ട്രെയിനില്‍ നിന്ന് കാണാതായ മലയാളി യുവതിയുടെ മൃതദേഹം  ഉഡുപ്പിയില്‍ കണ്ടെത്തി

Synopsis

ഞായറാഴ്ച ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമാണ് 40കാരിയായ അജിത നാട്ടിലേക്ക് തിരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഭക്ഷണം കഴിച്ചിട്ട് മൂവരും കിടന്നുറങ്ങി. തിങ്കളാഴ്ച രാവിലെ ട്രെയിന്‍ പയ്യന്നൂരില്‍ എത്തിയപ്പോഴാണ് ഭാര്യയെ കാണാനില്ലെന്ന വിവരം ഭര്‍ത്താവ് മുരളി അറിഞ്ഞത്. അടുത്ത ബോഗിയിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് റെയില്‍വെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അജിതയുടെ ബാഗോ ഫോണോ മറ്റ് വസ്തുക്കളോ നഷ്‌ടമായിട്ടില്ല. ശരീരത്തില്‍ മൂന്നര പവന്റെ സ്വര്‍ണ്ണാഭരണങ്ങളുണ്ടായിരുന്നു. മംഗലാപുരത്തിന് അടുത്തെവിടെയോ വെച്ചാകാം അജിതയെ കാണാതായതെന്നായിരുന്നു പൊലീസിന്റെ ഇതുവരെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇവരുടെ മൃതദേഹം ഉഡുപ്പിയില്‍ കണ്ടെത്തിയതായുള്ള വാര്‍ത്ത പൊലീസ്, കുടുംബത്തെ അറിയിച്ചത്.

റെയില്‍വേ ട്രാക്കില്‍ കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയിലായിരുന്നു. കുടുംബക്കാര്‍ ഇപ്പോള്‍ ഉഡുപ്പിയിലേക്ക് തിരിച്ചിട്ടുണ്ട്. മുംബൈ താനെക്കടുത്ത് ബാദല്‍പൂര്‍ ഈസ്റ്റിലാണ് ഈ കുടുംബം താമസിക്കുന്നത്. അവധിക്ക് കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോയതായിരുന്നു. ഡിവൈഎസ്‍പിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ട്രാക്കിന് സമീപമുള്ള കുറ്റിക്കാട്ടില്‍ പെട്ടെന്ന് കണ്ടെത്താനാവാത്ത സ്ഥിതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മൃതദേഹം കണ്ട ഒരാള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കര്‍ണാടകയിലെ 'ബുള്‍ഡോസര്‍ രാജ്' വിവാദം; പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ സര്‍ക്കാര്‍, ഇന്ന് നിര്‍ണായക യോഗം
ഒടുവിൽ ബാലമുരുകൻ പിടിയിൽ; വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്