
ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ജെഎന്‍യു വിദ്യാർത്ഥി നജീബിന്റെ തിരോധാനത്തില്‍ ഉത്തർപ്രദേശിൽ നിന്ന് ഒരാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു . മോചനദ്രവ്യമായി 20ലക്ഷം രൂപ ഫോണിലൂടെ ആവശ്യപ്പെട്ട ആളെയാണ് അറസ്റ്റ് ചെയ്തത് .
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ എം എസ് സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ മൂന്നുമാസം മുമ്പാണ്കാണാതായത് . എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയെ 2014 ഒക്ടോബര്‍ 14ന് കാണാതായതായെന്നായിരുന്നു പരാതി.
മഹി-മാണ്ഡവി ഹോസ്റ്റലിലെ താമസക്കാരനായിരുന്ന നജീബ് ഐസ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ സജീവപ്രവര്‍ത്തകനായിരുന്നു. നജീബിന്റെ തിരോധാനത്തില്‍ സര്‍വ്വകലാശാല നടപടിയെടുത്തില്ലെന്നാരോപിച്ച് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam